ഇന്ത്യൻ സ്കൂൾ പ്രവേശനം: അപേക്ഷകർ കുറവില്ല
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനത്തി നുള്ള അപേക്ഷകളിൽ കുറവില്ലെന്ന് അധികൃതർ അറിയിച്ചു. ഏഴ് ഇന്ത്യൻ സ്കൂളുകളിൽ കെ.ജി വ ൺ മുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം നിർ ത്തിയിരുന്നു.
കഴിഞ്ഞവർഷത്തേതിൽ കുറയാത്ത അപേക്ഷകൾ ഇൗ വർഷവും ലഭിച്ചിട്ടുണ്ട്. എന്നാൽ, കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലെന്ന് സ്കൂൾ ബോർഡുമായി ബന്ധപ്പെട ്ടവർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൃത്യമായ എണ്ണം ലഭിക്കും. നിരവധി പേർ പുതുതായി ആരംഭിക്കുന്ന ബോഷർ ഇന്ത്യൻ സ്കൂളും അഡ്മിഷന് ഒാപ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂൾ പ്രവേശനത്തിനുള്ള നറുക്കെടുപ്പ് രണ്ടു ഘട്ടമായിട്ടാകും നടക്കുക. ആദ്യഘട്ട നറുക്കെടുപ്പ് മാർച്ച് ആദ്യവാരത്തിനുശേഷം നടക്കും. രണ്ടാംഘട്ട നറുക്കെടുപ്പ് മാർച്ച് അവസാനത്തോടെയാകും. നറുക്കെടുപ്പിെൻറ തീയതികൾ നിശ്ചയിച്ചിട്ടില്ല.
പുതിയ അധ്യയനവർഷം മുതൽ ഷിഫ്റ്റ് സമ്പ്രദായം എടുത്തുമാറ്റുകയാണ്. വാദികബീർ, മസ്കത്ത്, ദാർസൈത്ത്, സീബ് ഇന്ത്യൻ സ്കൂളുകളിൽ ഇേപ്പാൾ ഉച്ചക്ക് ശേഷം ഷിഫ്റ്റുണ്ട്. ഇത്തരം ഷിഫ്റ്റുകളിൽ മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്നുമുണ്ട്. ഇവരിൽ താൽപര്യമുള്ളവർക്ക് ബോഷർ സ്കൂളിൽ പ്രവേശനം അനുവദിക്കും.
അതോടൊപ്പം, അൽ ഗൂബ്രയിലെ ബോഷർ ഫീഡർ സ്കൂൾ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ബോഷർ ഇന്ത്യൻ സ്കൂളിലേക്ക് മാറ്റും. ഇതോടെ, േബാഷർ സ്കൂളിൽ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. പുതുതായി ആരംഭിക്കുന്ന ബോഷർ ഇന്ത്യൻ സ്കൂൾ ഒമാനിലെ മികച്ച സ്കൂളുകളിലൊന്നാണ്. സ്വിമ്മിങ് പൂൾ അടക്കം അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫീസ് കൂടുതലാണെങ്കിലും നിരവധി രക്ഷിതാക്കൾ ഇവിടേക്ക് മാറാൻ താൽപര്യം കാണിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതിനൊപ്പം യാത്രാബുദ്ധിമുട്ടും കണക്കിലെടുത്ത് ബോഷർ സ്കൂളിനോട് പിന്തിരിഞ്ഞ് നിൽക്കുന്നവരുമുണ്ട്.
ഒമാനിലെ പ്രവാസികൾ അനുഭവിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ അടക്കം പ്രയാസങ്ങൾ സ്കൂൾ പ്രവേശനത്തെ ബാധിക്കുമെന്ന് ബന്ധെപ്പട്ടവർ ഭയെപ്പട്ടിരുന്നു. വിസാ വിലക്കും സ്വദേശിവത്കരണവും മൂലം മലയാളികളടക്കം നിരവധി പേർക്ക് തൊഴിൽ നഷ്ടെപ്പട്ടിരുന്നു. വരാൻപോവുന്ന പ്രതിസന്ധി മുന്നിൽകണ്ട് പലരും കുടുംബത്തെ നാട്ടിലയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ സ്കൂൾ പ്രവേശനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് അഡ്മിഷൻ അപേക്ഷകൾ നൽകുന്ന സൂചന. എന്നാൽ, അടുത്ത അധ്യയന വർഷം ആരംഭിക്കാനിരിക്കെ നിരവധി കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റുകൾ വാങ്ങാനും സാധ്യതയുണ്ട്. കൂടുതൽ രക്ഷിതാക്കൾ കുടുംബങ്ങെള നാട്ടിലാക്കാൻ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.