Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ കമ്യൂണിറ്റി...

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും

text_fields
bookmark_border
ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും
cancel

മസ്കത്ത്: ഒമാനിലെ പ്രവാസിസമൂഹത്തിന് ആഘോഷക്കാഴ്ചകളുമായി ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്  തിരിതെളിയും. വെള്ളി, ശനി ദിവസങ്ങളിൽ മസ്കത്തിലെ അമീറാത് പാർക്കിൽ നടക്കുന്ന പരിപാടികളുടെ എല്ലാവിധ ഒരുക്കവും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സ്വദേശികളും ഇന്ത്യക്കാരും മറ്റു ദേശക്കാരുമായി ഏകദേശം 40,000ത്തോളം പേർ പങ്കെടുക്കുമെന്നാണ് അണിയറ പ്രവർത്തകർ കണക്കുകൂട്ടുന്നത്.

ഒമാനിലെ പ്രവാസിസമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല-സാംസ്കാരിക സംഗമം ആറു വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും എത്തുന്നത്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് മുഖ്യാതിഥി. സിനിമാതാരങ്ങളായ മനോജ് കെ. ജയൻ, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ അതിഥികളായും പങ്കെടുക്കും. കേരള വിഭാഗവും മീഡിയ കമ്പനി ജെ.കെ. ഫിലിംസും ചേർന്ന് ഏർപ്പെടുത്തിയ കൈരളി-ജെ.കെ ഫിലിംസ് അവാർഡ് മലയാള സിനിമാതാരം ഓമന ഔസഫിന് സമ്മാനിക്കും.

ഇന്ത്യയുടെ വൈവിധ്യത്തെയും കലാസാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. നാട്ടിൽനിന്നെത്തുന്ന തൃശൂർ ജനനയനയുടെ ഇരുപതോളം കലാകാരന്മാരോടൊപ്പം കേരള വിഭാഗത്തിന്റെ കലാകാരന്മാരും ഉൾപ്പെടെ 400ലേറെ ആളുകൾ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും. കേരളത്തിന്റെ പരമ്പരാഗത വാദ്യനൃത്ത രൂപങ്ങൾക്കു പുറമേ, കഥക്, മണിപ്പൂരി നൃത്തരൂപങ്ങളും വേദിയിലെത്തും.

ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്രപ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി വ്യവസായിക വിപ്ലവം 4.0, പരിസ്ഥിതി ശാസ്ത്രം റിന്യൂവബിൾ എനർജി എന്നിങ്ങനെ മൂന്നു വിഷയങ്ങളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വിദഗ്ധർ അടങ്ങിയ ജൂറിയാണ് പ്രദർശനം വിലയിരുത്തുന്നത്. ഇത്തവണത്തെ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ശാസ്ത്രപ്രചാരകനായ ഡോ. വൈശാഖൻ തമ്പി നാട്ടിൽനിന്നും എത്തുന്നത് മേളയുടെ മാറ്റുകൂട്ടും. ഇരുനൂറിലധികം എൻട്രികളിൽനിന്നും തിരഞ്ഞെടുത്ത 30 പ്രോജക്ടുകളാണ് ഇത്തവണ മത്സരത്തിനായി പ്രദർശിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും.

ഫെസ്റ്റിവൽ നഗരിയിൽ ഗൾഫ് മാധ്യമം പവിലിയനും

സെൽഫി കോർണർ, ക്വിസ് മത്സരം എന്നിവ നടക്കും,വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

മസ്കത്ത്: ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ നടക്കുന്ന അമീറാത്ത് പാർക്കിലെ നഗരിയിൽ പ്രവാസി മലയാളികളുടെ കണ്ണാടിയായ ‘ഗൾഫ് മാധ്യമ’വും. നഗരിയിൽ ഒരുക്കിയിരിക്കുന്ന പവിലിയനിൽനിന്ന് ഗൾഫ് മാധ്യമം ദിനപത്രം, കുടുംബം മാസിക തുടങ്ങി മറ്റ് അനുബന്ധ പ്രസിദ്ധീകരണങ്ങൾ പ്രത്യേക ഇളവുകളോടെ വരിചേരാവുന്നതാണ്.

സെൽഫി കോർണർ, തത്സമയ ക്വിസ് മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ പവിലിയനിൽ വിതരണംചെയ്യും. ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ഭാഷാ ദിനപത്രമണ് ഗൾഫ് മാധ്യമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian Community Festivaloman
News Summary - indian Community Festival
Next Story