Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യ-ഒമാന്‍ സംയുക്ത...

ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു

text_fields
bookmark_border
ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു
cancel
camera_alt

രാജസ്ഥാനില്‍ നടന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനത്തിൽനിന്ന്

മസ്കത്ത്: രാജസ്ഥാനിലെ സൈനിക പരിശീലന മേഖലയിൽ രണ്ടാഴ്ചയായി നടന്നുവന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.

'അല്‍ നജാഹ്' എന്ന പേരില്‍ നടന്ന പരിശീലനത്തില്‍ ഇരുരാജ്യങ്ങളിലെയും വിവിധ സൈനിക വിഭാഗങ്ങളിലെ നൂറുകണക്കിന് സൈനികര്‍ പങ്കെടുത്തു.

യുദ്ധ ടാങ്കറുകളും സൈനിക ഹെലികോപ്ടറുകളുമൊക്കെ അണിനിരന്ന മോക് ഡ്രിൽ അടക്കം 13 ദിവസങ്ങളിലായി ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലായിരുന്നു പരിശീലനം.

തീവ്രവാദത്തെ ചെറുക്കൽ, രാജ്യസുരക്ഷ, സമാധാനശ്രമങ്ങൾ തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം നടന്നത്. റോയൽ ആർമി ഓഫ് ഒമാനിലെ 60 സൈനികർ പങ്കെടുത്തു.

സമാപന ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജിതേഷ് റാലി, റോയല്‍ ആര്‍മി ഓഫ് ഒമാന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മഅ്മരി, റിയര്‍ അഡ്മിറല്‍ ഖാമിസ് ബിന്‍ സഈദ് അല്‍ ഫര്‍സി, ഇന്ത്യന്‍ മിലിട്ടറി അറ്റാഷെ, ഇന്ത്യന്‍ ആര്‍മി, റോയല്‍ ആര്‍മി ഓഫ് ഒമാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റോയല്‍ ആര്‍മിയുടെ പരിശീലന പദ്ധതികളുടെ ഭാഗമായാണ് സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സംയുക്ത പരിശീലനങ്ങളെന്ന് റോയല്‍ ആര്‍മി ഓഫ് ഒമാന്‍ കമാന്‍ഡര്‍ കേണല്‍ സഈദ് ബിന്‍ സുഹൈല്‍ ജദാദ് പറഞ്ഞു. 'അല്‍ നജാഹി'ന്‍റെ നാലാം എഡിഷനാണ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military exercise
News Summary - India-Oman joint military exercise concluded
Next Story