ഇന്ത്യ-ഒമാൻ സഹകരണ കരാറിന് അംഗീകാരം
text_fieldsമസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണ കരാറിന് സുൽത്താൻ ഹൈതം ബിൻ താരീഖ് അ ംഗീകാരം നൽകി. ഇതടക്കം പത്ത് രാജകീയ പ്രഖ്യാപനങ്ങൾ തിങ്കളാഴ്ച സുൽത്താൻ പുറത്തിറ ക്കി. സിവിൽ, വാണിജ്യ വിഷയങ്ങളിലെ ലീഗൽ, ജുഡീഷ്യൽ സഹകരണത്തിനാണ് ഇന്ത്യയുമായി ധാരണയായത്.
പ്രതിരോധ വിഷയങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രിയായി സയ്യിദ് ശിഹാബ് ബിൻ താരീഖിനെ നിയമിച്ചിട്ടുണ്ട്. നാഷനൽ മ്യൂസിയവും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചുള്ള 62/2013ാം നമ്പർ രാജകീയ ഉത്തരവിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തുകയും ചെയ്തു.
നാഷനൽ മ്യൂസിയത്തിെൻറ സെക്രട്ടറി ജനറലായി ജമാൽ ബിൻ ഹസൻ അൽ മൂസാവിയെ നിയമിച്ചതായും ഉത്തരവിൽ പറയുന്നു. നയതന്ത്ര പ്രതിനിധികളുടെ സ്ഥലംമാറ്റവും നിയമനവുമായി ബന്ധപ്പെട്ടതാണ് ഒരു ഉത്തരവ്. ഒമാനും ഖത്തറുമായുള്ള വ്യോമഗതാഗത കരാറിെൻറ ഒൗദ്യോഗിക രേഖക്ക് സുൽത്താൻ അംഗീകാരം നൽകുകയും ചെയ്തു. റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട വിയന കൺവെൻഷനിൽ ഒമാെൻറ അംഗത്വം, ചെക് റിപ്പബ്ലിക്കുമായുള്ള വ്യോമ ഗതാഗത കരാർ, അന്താരാഷ്ട്ര ഡേറ്റ്സ് കൗൺസിലിലെ ഒമാെൻറ അംഗത്വം, 1944ൽ ഷികാഗോയിൽ ഒപ്പിട്ട അന്താരാഷ്ട്ര വ്യോമ ഗതാഗത കരാറിെൻറ രണ്ട് വ്യവസ്ഥകളുടെ ഭേദഗതിയുമായി ബന്ധപ്പെട്ട മോൺട്രിയാൽ പ്രോേട്ടാക്കോൾ എന്നിവക്കും സുൽത്താൻ വിവിധ രാജകീയ ഉത്തരവുകളിലൂടെ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.