രാജ്യത്ത് പകർച്ചവ്യാധികളുടെ എണ്ണം കുത്തനെ കുറഞ്ഞു
text_fieldsമസ്കത്ത്: പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകളുടെ കാര്യക്ഷമമായ നടത്തിപ്പ് രാജ ്യത്ത് കഴിഞ്ഞ വർഷം പകർച്ചവ്യാധികളുടെ വ്യാപനം വലിയ തോതിൽ കുറക്കാൻ സഹായിച്ചതായ ി സർക്കാർ കണക്കുകൾ. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം വൈറൽ ഹെപ്പറ്റൈറ്റിസ്, വില്ലൻ ചുമ, ചിക്കൻപോക്സ്, മുണ്ടിനീര്, അഞ്ചാംപനി ബാധകളു ടെ എണ്ണത്തിൽ 89 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്.
ചിക്കൻപോക്സ് ബാധിതരുടെ എണ് ണത്തിലാണ് വലിയ കുറവുണ്ടായത്. 2017ൽ 18,967 രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം 9241 ആയി കുറഞ്ഞു. 51 ശതമാനമാണ് കുറവ്. ശതമാന കണക്കിലെ കുറവ് നോക്കുേമ്പാൾ മുണ്ടിനീരാണ് മുന്നിൽ. 2017ൽ 1390 കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം 151 ആയി കുറഞ്ഞു. 89.1 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്.
വൈറൽ ഹെപ്പെറ്റെറ്റിസ് ബാധ 1628ൽ നിന്ന് 593 ആയും വില്ലൻ ചുമ 517ൽനിന്ന് 128 ആയും അഞ്ചാംപനി 97ൽനിന്ന് 12 ആയും കുറഞ്ഞതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെയടക്കം സഹകരണത്തോടെ ഒമാെൻറ ഉൾഭാഗങ്ങളിലടക്കം രോഗപ്രതിരോധ കാമ്പയിനുകൾ സജീവമാക്കിയത് പകർച്ചവ്യാധിയുടെ എണ്ണത്തിലെ കുറവിന് വലിയ തോതിൽ സഹായകരമായിട്ടുണ്ട്.
ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് സ്കൂളുകളിലും കോളജുകളിലും ആരോഗ്യ ബോധവത്കരണ പരിപാടികളും ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. ഒമാനി ആശുപത്രികളിലെ ഡോക്ടർമാരുടെയും രോഗികളുടെയും എണ്ണവും കഴിഞ്ഞ വർഷം കൂടിയിട്ടുണ്ടെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. പതിനായിരം പേർക്ക് 20 ഡോക്ടമാർ വീതമുണ്ടായിരുന്നത് കഴിഞ്ഞ വർഷം 21 ആയി ഉയർന്നിട്ടുണ്ട്. നഴ്സുമാരുടെ എണ്ണമാകെട്ട പതിനായിരം പേർക്ക് 43.7 പേർ ആയിരുന്നത് കഴിഞ്ഞ വർഷം 44 ആയി ഉയരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.