Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടേബ്ൾ ടോക്കും...

ടേബ്ൾ ടോക്കും സൗഹൃദ ഇഫ്താറും

text_fields
bookmark_border
oman news
cancel
camera_alt

ഒമാൻ ഇസ്ലാഹി സെന്റർ ടേബ്ൾ ടോക്കിൽനിന്ന്

മസ്കത്ത്: വ്രതവിശുദ്ധിക്കായി പുണ്യമൊരുക്കാം എന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഒമാൻ ഇസ്ലാഹി സെന്റർ ടേബ്ൾ ടോക്കും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു.

പാർലമെന്ററി ജനാധിപത്യത്തിനുനേരെ മോദി സർക്കാർ നടത്തുന്ന കടന്നാക്രമണം എല്ലാ അതിരും ലംഘിച്ചിരിക്കുന്നെന്നും ഏകാധിപത്യ വാഴ്‌ചയുടെ ലക്ഷണങ്ങളാണ്‌ രാജ്യത്ത്‌ പ്രകടമാകുന്നതെന്നും യോഗം വിലയിരുത്തി. പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്നവർക്കു മുന്നിൽ ജനാധിപത്യത്തിന്റെ ശക്തി കാണിച്ചുകൊടുക്കാൻ ഒരുമിച്ച് മുന്നേറാൻ തങ്ങൾ തയാറാണെന്ന് വിവിധ സംഘടന പ്രതിനിധികൾ പറഞ്ഞു.

ജരീർ പാലത്ത് വിഷയം അവതരിപ്പിച്ചു. ഷമീർ പാറയിൽ (കെ.എം.സി.സി), സജി ചങ്ങനാശ്ശേരി (ഒ.ഐ.സി.സി), പി.വൈ. മനു (കേരള വിങ്), ഷക്കീൽ ഹസൻ (ഗൾഫ് മാധ്യമം-മീഡിയവൺ റെസിഡന്‍റ് മാനേജർ), അബ്ദുറസാഖ് തിരൂർ (ഐ.ഐ.സി), സൈദ് മുഹമ്മദ് (സിജി) എന്നിവർ പങ്കെടുത്തു. ത്വാഹ ശരീഫ് സമാപനം നിർവഹിച്ചു.

ഇഫ്താറിന് ജുവൈദ് പുളിക്കൽ, ഫൈനാൻ, റഷാദ് ഒളവണ്ണ, ശരീഫ് വാഴക്കാട്, നൗഷാദ് പനക്കൽ, നൗഷാദ് ചങ്ങരംകുളം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetoman
News Summary - iftar meet and table talk
Next Story