എ.സി.സി എമർജിങ് ടീംസ് ഏഷ്യാ കപ്പ്: ഒമാൻ ശ്രീലങ്കയെ നാല് വിക്കറ്റിന് തോൽപിച്ചു
text_fieldsമസ്കത്ത്: ധാക്കയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് ടീം ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഒമാന് വിജയതുടക്കം. ആവേശം നിറഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ നാ ല് വിക്കറ്റിനാണ് ഒമാൻ തോൽപിച്ചത്. ഒമാൻ നിരയിൽ ഒാപണർ ജതീന്ദർ സിങ് അന്താരാഷ് ട്ര മത്സരത്തിലെ കന്നി സെഞ്ച്വറി നേടി. യു.എ.ഇയിൽ സമാപിച്ച ട്വൻറി 20 ലോകകപ്പ് യോഗ്യതാ ട ൂർണമെൻറിലെ ടോപ് സ്കോറർ ആയ ജതീന്ദർ സിങ് ശ്രീലങ്കക്കെതിരെ 131 റൺസ് ആണ് എടു
ത്തത്.
രണ്ടാമത് ബാറ്റ് ചെയ്ത ഒമാൻ ജതീന്ദറിെൻറയും 70 റൺസെടുത്ത വിക്കറ്റ് കീപ്പർ സുരാജ് കുമാറിെൻറയും മികവിൽ ഏഴു പന്ത് ബാക്കിയിരിക്കെ വിജയത്തിലെത്തി. 13 ബൗണ്ടറിയുടെയും ഒരു സിക്സറിെൻറയും സഹായത്തോടെ 150 പന്തിലാണ് ജതീന്ദർ 131 റൺസെടുത്തത്. മലയാളി താരം സനൂത്ത് മുഹമ്മദ് ഇബ്രാഹീം മികച്ച ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. പത്ത് ഒാവറിൽ 41 റൺസ് വഴങ്ങി സനൂത്ത് മൂന്ന് വിക്ക
റ്റെടുത്തു.
ഇതിൽ ഒരോവർ മെയ്ഡൻ ആയിരുന്നു. ആദ്യ മത്സരത്തിലെ ജയത്തോടെ നാല് പോയൻറുമായി ഒമാൻ ഗ്രൂപ് എയിൽ മുന്നിലാണ്. രണ്ട് പോയൻറുമായി ഇന്ത്യയാണ് രണ്ടാമത്. ശ്രീലങ്കയുടെ 268 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഒാപണർമാർ ഭദ്രമായ തുടക്കമാണ് നൽകിയത്. എട്ട് ഒാവറിൽ 40 റൺസ് എടുത്ത് നിൽക്കുേമ്പാഴാണ് ആദ്യ വിക്കറ്റ് വീണത്. 19 റൺസ് എടുത്ത മലയാളി താരം സനൂത്ത് ഇബ്രാഹീം ആണ് പുറത്തായത്. പിന്നീട് ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞുവീഴുേമ്പാഴും ജതീന്ദർ ഉറച്ചുനിന്നു.
20ാം ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ പരാജയം മുന്നിൽ കാണുേമ്പാഴാണ് വിക്കറ്റ് കീപ്പർ സുരാജ് ജതീന്ദറിന് കൂട്ടായി എത്തുന്നത്. 77 പന്തിൽനിന്ന് മൂന്ന് സിക്സറിെൻറയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് സുരാജ് 70 റൺസ് എടുത്തത്. ഇരുവരും ചേർന്ന് 148 റൺസിെൻറ പങ്കാളിത്തമാണ് എടുത്തുയർത്തിയത്. 46ാം ഒാവറിൽ സുരാജ് റൺഒൗട്ട് ആകുേമ്പാൾ ഒമാന് ജയിക്കാൻ 28 പന്തിൽനിന്ന് 31 റൺസ് ആയിരുന്നുവേണ്ടിയിരുന്നത്. തുടർന്ന് ക്രീസിലെത്തിയ നസീം ഖുഷിയുടെ പത്ത് പന്തിൽനിന്ന് 21 റൺസെടുത്ത പ്രകടനം വിജയമുറപ്പിച്ചു. മാൻ ഒാഫ് ദി മാച്ചായ ജതീന്ദർ സിങ്ങിെൻറ ബാറ്റിൽനിന്നാണ് വിജയ റൺ പിറന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഒമാൻ അഫ്ഗാനിസ്താനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.