Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉഷ്ണക്കാറ്റ്;...

ഉഷ്ണക്കാറ്റ്; താപനില ഉയരും

text_fields
bookmark_border
ഉഷ്ണക്കാറ്റ്; താപനില ഉയരും
cancel

മസ്കത്ത്: താരതമ്യേന ചൂടുള്ള ഉഷ്ണമേഖല, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്ന് വരുന്ന തെക്കുകിഴക്കൻ കാറ്റ് കാരണം മിക്ക വിലായത്തുകളിലും ചൊവ്വാഴ്ച മുതൽ താപനിലയിൽ പ്രകടമായ വർധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രാദേശികപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്. പകൽസമയങ്ങളിൽ പലയിടത്തും താപനില 30 ഡിഗ്രി സെൽഷ്യസ്വരെ എത്തിയേക്കും. ഫെബ്രുവരി 9, 10 തീയതികളിൽ വടക്കുപടിഞ്ഞാറൻ കാറ്റുമൂലം സുൽത്താനേറ്റിൽ ന്യൂനമർദം ബാധിക്കുമെന്നും ഇത് വീണ്ടും താപനില കുറക്കും. ഇതിന് ശേഷം സാധാരണ താപനില അനുഭവപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് തെക്കൻ-വടക്കൻ ശർഖിയകളിലെ അൽ കാമിൽ, അൽ വാഫി, ബിദിയ എന്നിവിടങ്ങളിലായിരുന്നു. 31.5 ഡിഗ്രി സെൽഷ്യസ് ദിമയിലും അൽ തയ്‌നിലും 31.4 ഡിഗ്രി സെൽഷ്യസും മുദൈബിയിൽ 32.1 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റിലെ അൽ-ഹംറ വിലായത്തിലെ ജബൽ ഷംസിലാണ് 10 ഡിഗ്രി സെൽഷ്യസ്. സീഖിൽ 10.3 ഡിഗ്രി സെൽഷ്യസും മർമുളിലും യാങ്കുളിലും 12.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഡിസംബർ 22 മുതൽ മാർച്ച് 21വരെയുള്ള കലയളവിലാണ് രാജ്യത്തെ ശൈത്യകാല സീസൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanhot winds
News Summary - hot winds will increase the temperatures
Next Story