‘ഹിക്ക’ ചുഴലിക്കൊടുങ്കാറ്റ് ദുകമിൽ ആഞ്ഞടിച്ചു
text_fieldsമസ്കത്ത്: ‘ഹിക്ക’ ചുഴലിക്കൊടുങ്കാറ്റ് അൽ വുസ്ത ഗവർണറേറ്റിലെ ദുകമിൽ ആഞ്ഞടിച ്ചു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് കനത്ത മഴയുടെ അകമ്പടിയോടെ ചുഴലിക്കൊടുങ്കാറ്റ് തീരത്തെത്തിയത്. രാത്രിയോടെ മഴയുടെ ശക്തിയിൽ ചെറിയ കുറവുണ്ട്. കനത്ത കാറ്റിൽ പല യിടത്തും കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. നാശനഷ്ടങ ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാ വസ്ഥാ പ്രവചനം. ചൊവ്വാഴ്ച സന്ധ്യക്ക് ഒമാൻ സമയം ഏഴരയോടെ മസീറ ദ്വീപിനും അൽ വുസ് ത ഗവർണറേറ്റിലെ റാസ് അൽ മദ്റക്കക്കും ഇടയിൽ ചുഴലിക്കൊടുങ്കാറ്റിെൻറ കേന്ദ്രഭാ ഗം തീരം തൊട്ടതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിെൻറ വേഗം മണിക്കൂറിൽ 124 കിലോമീറ്റർ വരെയായി ഉയർന്നിരുന്നു. ദുകം വിമാനത്താവളത്തിലെ കാലാവസ്ഥാ സ്റ്റേഷനിൽ വൈകീട്ട് ആറരയോടെയാണ് ഇൗ വേഗം രേഖപ ്പെടുത്തിയത്. കനത്ത മഴയിൽ ദുകമിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വലിയ തോതിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും നിർത്തിയിട്ട കാറുകൾ വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. അപകട സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.
പൊലീസിനും സിവിൽ ഡിഫൻസിനും പുറമെ വിവിധ സേനാ വിഭാഗങ്ങളിലെ അംഗങ്ങളെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരുന്നു. വൈകീട്ട്് ഏഴു മണി വരെ ദുകം മേഖലയിൽ 73 മില്ലീമീറ്റർ വരെ മഴ ലഭിച്ചതായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം അറിയിച്ചു. കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാർജിച്ച് ചുഴലിയായി മാറിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സുരക്ഷ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിക്ക വഴിതിരിഞ്ഞ ആശ്വാസത്തിൽ മസീറക്കാർ
മസ്കത്ത്: ഹിക്ക ചുഴലിക്കൊടുങ്കാറ്റ് മസീറയെ ലക്ഷ്യമാക്കി നീങ്ങിയിരുന്നെങ്കിലും അവസാന നിമിഷം വഴിതിരിഞ്ഞതിെൻറ ആശ്വാസത്തിലാണ് മസീറക്കാർ. ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന റിപ്പോർട്ട് കണക്കിലെടുത്ത് ഒമാൻ കരയായ ഷന്നയിൽ നിന്ന് മസീറയിലേക്കുള്ള ഫെറി സർവിസുകൾ തിങ്കളാഴ്ച മുതൽ തന്നെ നിർത്തിയിരുന്നു. ഇതോടെ മസീറക്കാർക്ക് പുറത്തേക്ക് പോവാൻ കഴിയാത്ത അവസ്ഥയാണ്. മസീറയിലെ താമസക്കാർ പുറത്തേക്ക് കടക്കുന്നതും പുറമെ നിന്നുള്ളവർ മസീറയിലെത്തുന്നതും ഫെറി സർവിസുകൾ വഴിയാണ്.
ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവ എത്തിക്കുന്നതിനും ഫെറി സർവിസുകളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരമാണ് സർവിസുകൾ നിർത്തിവെച്ചത്. ചൊവ്വാഴ്ച രാവിലെ മസീറയിൽ മഴയുണ്ടായിരുന്നു. സാമാന്യം ശക്തമായ കാറ്റും അനുഭവപ്പെട്ടു. പിന്നീട് സ്ഥിതിഗതികൾ ശാന്തമാവുകയായിരുന്നു. ഹിക്ക മസീറയിൽ അടിച്ചു വീശിയില്ലെങ്കിലും വേണ്ടത്ര മുൻകരുതലുകൾ നടത്തിയിരുന്നതായി താമസക്കാർ പറയുന്നു. ചൊവ്വാഴ്ച മസീറയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളിൽ താമസ സൗകര്യവും ഒരുക്കിയിരുന്നു. രണ്ട് സ്കൂളുകളാണ് താമസത്തിനായി ഒരുക്കിയിരുന്നതെന്ന് മസീറയിൽ എ.സി വർക്ഷോപ്പ് നടത്തുന്ന തൃശൂർ സ്വദേശി നാസർ പറഞ്ഞു. ആശുപത്രികളിലും വേണ്ടത്ര ഒരുക്കങ്ങൾ നടത്തിയിരുന്നു. ആംബുലൻസും മറ്റും സജ്ജമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
കാറ്റും മഴയുമൊക്കെ വരുേമ്പാൾ സാധാരണ പേടി തോന്നാറുണ്ടെന്ന് നാസർ പറഞ്ഞു. മഴ ശക്തമായാൽ പുറംലോകവുമായി ബന്ധം നഷ്ടപ്പെടും. പിന്നീട് വിമാന സർവിസ് വഴി മാത്രമാണ് പുറത്ത് പോവാൻ കഴിയുക. എന്നാൽ, ഹിക്ക വരുമെന്നറിയാമായിരുന്നിട്ടും സ്വദേശികൾ ആരും ദ്വീപ് വിട്ട് പോവാതിരുന്നതും ആശ്വാസം നൽകിയിരുന്നു. പ്രകൃതിക്ഷോഭ ഭീഷണിയുണ്ടായാൽ സ്വദേശികൾ പെെട്ടന്ന് പുറത്തേക്ക് പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എതായാലും ചുഴലിക്കൊടുങ്കാറ്റ് ഭീഷണി ഒഴിഞ്ഞുേപായതിൽ ഏറെ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിക്ക കൊടുങ്കാറ്റ് ഭീഷണിയെ തുടർന്ന് മുവാസലാത്ത് അടുത്ത ഏതാനും ദിവസത്തേക്ക് ചില സർവിസുകൾ നിർത്തി വെച്ചു. മസ്കത്തിൽ നിന്ന് ജലാൻ, സൂർ, ദുകം, ഷന്ന, ദുകം- ഹൈമ സർവിസുകളാണ് നിർത്തിവെച്ചത്. ഹിക്ക ചൂഴലിക്കൊടുങ്കാറ്റ് രണ്ട് ഗവർണറേറ്റുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സർവിസുകൾ നിർത്തിവെക്കുന്നതെന്ന് മുവാസലാത്ത് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഹോട്ടലുകൾക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു മുന്നറിയിപ്പ്. ഹിക്ക മസ്കത്തിനെ ബാധിക്കില്ലെന്നും ഒമാൻ കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മസ്കത്തിൽ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചൂടിനും ചൊവ്വാഴ്ച കുറവുണ്ടായിരുന്നു.
‘ഹിക്ക’ എത്തിയത് അതിവേഗം
മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കൊടുങ്കാറ്റുകളിൽ ഏറ്റവും ചെറുതാണ് ‘ഹിക്ക’യെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വക്താവ് പറഞ്ഞു. അതിവേഗത്തിലായിരുന്നു കാറ്റിെൻറ സഞ്ചാരമെന്നതായിരുന്നു മറ്റൊരു പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിൽ ഗുജറാത്ത് തീരത്തിന് അടുത്തായാണ് ന്യൂനമർദം രൂപംകൊണ്ടത്. ഇത് നാലുദിവസം കൊണ്ട് ചുഴലിക്കൊടുങ്കാറ്റായി മാറി.
ചൊവ്വാഴ്ച വൈകീേട്ടാടെയാണ് ചുഴലിക്കൊടുങ്കാറ്റിെൻറ കേന്ദ്രഭാഗം മസീറ ദ്വീപിനും അൽ വുസ്തയിലെ റാസ് അൽ മദ്റക്കക്കും ഇടയിൽ തീരം തൊട്ടത്. ബുധനാഴ്ച രാവിലെ വരെ അൽ വുസ്തയിൽ കനത്ത മഴ അനുഭവപ്പെേട്ടക്കും. ശർഖിയയിലും ദോഫാറിെൻറ വടക്കൻ ഭാഗങ്ങളിലും ന്യൂനമർദത്തിെൻറ നേരിട്ടല്ലാത്ത പ്രതിഫലനങ്ങൾ അനുഭവപ്പെടാനിടയുണ്ട്. രാത്രിയോടെ കാറ്റിെൻറ വേഗം കുറഞ്ഞതായും കാലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.