Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
One of the overflown vaadhi
cancel
camera_alt

നിറഞ്ഞൊഴുകുന്ന വാദികളിലൊന്ന്

മസ്കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ടാണ് കുട്ടികൾ മുങ്ങി മരിച്ചത്. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ദാഹിറ ഗവർണറേറ്റ് ഇബ്രി വിലായത്തിലെ വാദിയിൽ അകപ്പെട്ടാണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചത്. അൽറൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏഴും 11ഉം വയസ്സുള്ള കുട്ടികളാണ് മരിച്ചതെന്ന് റോയൽ ഒമാൻ പൊലീസിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹഷാമി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പ്രാദേശിക റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ. ആലിപ്പഴവും വർഷിച്ചു. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറി നിൽക്കണമെന്നും കപ്പൽ യാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇസ്‌കി-സിനാവ് റോഡിൽ ഗതാഗതം സ്തംഭിച്ചതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലാണ് മഴ ലഭിച്ചത്. 20 മുതൽ 50 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.

മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽ തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. മഴ കിട്ടിയ മസ്കത്തടക്കമുള്ള സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് പലയിടത്തും കരുത്താർജിച്ചത്. മഴയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും പൊലീസ് നിർദേശിച്ചു. മസ്കത്ത് ഗവർണറേറ്റിനുള്ളിലെ പാർക്കുകളും ഗാർഡനുകളും താൽക്കാലികമായി അടച്ചു. കാലാവസ്ഥ സ്ഥിരത പ്രാപിച്ചതിന് ശേഷം ഇവ സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ചില പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാഴാഴ്ച ഉച്ചക്കുമുമ്പുതന്നെ ക്ലാസുകൾ അവസാനിപ്പിച്ചു. വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബാത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്.

റൂവി ഹോണ്ട റോഡുകളിൽ വെള്ളം കയറിയ നിലയിൽ -അൻസാർ കരുനാഗപ്പള്ളി

ഇബ്രിയിലെ ബിലാദ് അൽ ഷാഹൂം, അൽ ഹിജ്ർ, വാദി അൽ ഷുവായ്, ധങ്കിൽ വാദി കുമൈറ, അൽ അഖിബ, വാദി അൽ സമർ, യാങ്കുളിൽ അൽ വഖ്ബ, അൽ മഅദൻ, വാദി അൽ ഹരേം സുഹാറിലെ വാദി അൽ ഹൽതി, വാദി ഹൈബി, വാദി ആഹിൻ, വാദി ബാനി ഉമർ, വാദി അൽ മഹ്‌മോം, സഹം, ഖബൂറ എന്നിവിടങ്ങളിലെ വാദി ഷഫാൻ, വാദി അൽ സരിമി, വാദി അൽ ബദായയും എന്നിവയുൾപ്പെടെ രാജ്യത്തെ മിക്ക വാദികളും നിറഞ്ഞൊഴുകുകയാണ്.

ബുധനാഴ്ച അർധരാത്രിയോടെ തന്നെ മഴ ആരംഭിച്ചിരുന്നു. ഇത് വ്യാഴാഴ്ച രാവിലെയും തുടരുകയായിരുന്നു. ഉച്ചയോടെയാണ് കരുത്താർജിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽ തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsdrownedRain Havoc
News Summary - Heavy rains in Oman's northern governorates
Next Story