ചില മേഖലകളിൽ തൊഴിലാളികൾക്ക് നിരന്തര വൈദ്യപരിശോധന നിർബന്ധമാക്കി
text_fieldsമസ്കത്ത്: സേവനമേഖലയുമായി ബന്ധപ്പെട്ട ജോലിക്കാർ ഇനി ഇടക്കിടെ വൈദ്യപരിശോധനക്ക് വിധേയരാകേണ്ടിവരും. തൊഴിലുടമകൾക്കാണ് ഇതിെൻറ ഉത്തരവാദിത്തം. തൊഴിലുടമകൾ നിർബന്ധമായും തൊഴിലാളികളെ ഇത്തരം പരിശോധനകൾക്ക് വിധേയരാക്കണമെന്ന് കാട്ടി മാനവ വിഭവശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു. മദ്യ, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം.
തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട നിയമത്തിലാണ് 133/2018ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം മാറ്റം വരുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് എണ്ണ, പ്രകൃതി വാതക മേഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനക്ക് വിധേയരാകണം. പ്രത്യേക ക്രമമില്ലാതെയുള്ള ഇൗ പരിശോധന തൊഴിലുടമകളുടെ ഉത്തരവാദിത്തത്തിലാ
ണ് നടക്കേണ്ടത്.
തൊഴിലാളികൾ മയക്കുമരുന്നോ ലഹരി പദാർഥങ്ങളോ മദ്യമോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന.
തൊഴിലിടങ്ങൾ ഇൗ വസ്തുക്കളിൽനിന്ന് വിമുക്തമാണെന്ന് തൊഴിലുടമകൾ ഉറപ്പാക്കണമെന്നും പുതുതായി കൂട്ടിച്ചേർത്ത 24ാം നമ്പർ നിയമം പറ
യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.