മരുക്കാറ്റിലും വേരറ്റുപോകാതെ ഹാഷിം സീരകത്തിെൻറ എഴുത്തുകൾ
text_fieldsമത്ര: കലയോടും സാഹിത്യത്തോടുമുള്ള അഭിരുചിക്കും താൽപര്യത്തിനും പ്രവാസജീവിതം ഹാഷിം സീരകത്തിന് തടസ്സമായില്ല. കവിതയും കഥകളും പ്രസിദ്ധീകരിച്ച് നാട്ടിൽ തിളങ്ങിനിൽക്കവേയാണ് പ്രവാസലോകത്തേക്കെത്തുന്നത്. ആദമില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കിടയിലും രചനാ ലോകം വിപുലപ്പെടുത്തുന്ന ഹാഷിം മാപ്പിളപ്പാട്ട് രചനയിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്.
ഹാഷിം സീരകത്ത് രചനയും മഹേഷ് മലപ്പട്ടം സംഗീതവും നല്കി കണ്ണൂര്‍ ഷെരീഫ് ആലാപനം നിർവഹിച്ച മാപ്പിളപ്പാട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി. ഹാഷിമിെൻറ ആദ്യ കവിതാ സമാഹാരം ‘വഴി തെറ്റിവന്നവ’നും രണ്ടാമത്തെ പുസ്തകമായ ‘വെണ്ണീര്’ എന്ന കഥാ സമാഹാരവും ഏറെ വായിക്കപ്പെട്ട കൃതികളാണ്.
വെണ്ണീരിലെ കഥകളെ കാമ്പുള്ള രചനകൾ എന്നാണ് പ്രമുഖ സാഹിത്യകാരന്മാരായ പി.സുരേന്ദ്രൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഖദീജ മുംതാസ്, ടി.എന്‍.പ്രകാശ് എന്നിവർ അവലോകനം നടത്തിയിട്ടുള്ളത്.
മൂന്നാമത്തെ കഥാസമാഹാരത്തിെൻറ പണിപ്പുരയിലാണ് ഹാഷിം ഇപ്പോൾ. മാപ്പിളപ്പാട്ട് എന്ന പേരില്‍ ഇന്ന് ഇറങ്ങുന്ന അടിപൊളി തട്ടുപൊളിപ്പന്‍ രീതിയോട് യോജിക്കുന്നില്ലെന്ന് ഹാഷിം പറയുന്നു. മാപ്പിളപ്പാട്ടിെൻറ തനത് ശൈലി വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് കഥ, കവിത രചനകള്‍ക്കിടയില്‍ ഗാനരചനാ രംഗത്തേക്കും ഇറങ്ങിയതെന്ന് ഹാഷിം പറയുന്നു.
ആദ്യ രചനതന്നെ ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് ഗാനരചനാരംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കാന്‍ തന്നെയാണ് ഹാഷിമിെൻറ തീരുമാനം. കണ്ണൂര്‍ ശ്രീകണ്ഠാപുരം പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹത്തിന് മണൽശിൽപ നിർമാണത്തിലും കഴിവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.