Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിളവെടുപ്പ്...

വിളവെടുപ്പ് പുരോഗമിക്കുന്നു; ബുറൈമിയിൽനിന്ന് ഈ വർഷം പ്രതീക്ഷിക്കുന്നത് 250ലധികം ടൺ ഗോതമ്പ്

text_fields
bookmark_border
വിളവെടുപ്പ് പുരോഗമിക്കുന്നു; ബുറൈമിയിൽനിന്ന് ഈ വർഷം പ്രതീക്ഷിക്കുന്നത് 250ലധികം ടൺ ഗോതമ്പ്
cancel

ബുറൈമി: ബുറൈമി ഗവർണറേറ്റിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. ഏപ്രിൽ ആദ്യം മുതൽക്കുതന്നെ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വിളവെടുപ്പിന് തുടക്കമായിരുന്നു. ഈ വർഷത്തെ ഉൽപാദനം 250 ടൺ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവർണറേറ്റിലുടനീളം 200 ഏക്കറിലധികം ഗോതമ്പ് കൃഷി ചെയ്തിട്ടുണ്ടെന്ന് കൃഷി, ജലവിഭവ ഡയറക്ടർ ജനറൽ എൻജിനീയർ നാസർ അലി അൽ മർഷൂദി പറഞ്ഞു. ഉയർന്ന വിളവ് നൽകുന്ന ഇനങ്ങളിൽ നിന്നുള്ള 7,000 കിലോയിലധികം ഉയർന്ന നിലവാരമുള്ള വിത്തുകൾ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് അത് നൽകുകയും ചെയ്തിരുന്നു.

വിജയകരമായ വിളവെടുപ്പ് കാലം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകി കർഷകരെ പിന്തുണക്കുന്നതിനുള്ള ഡയറക്ടറേറ്റിന്റെ തുടർച്ചയായ ശ്രമങ്ങളെ അദ്ദേഹം എടുത്ത് പറഞ്ഞു. ഗോതമ്പ് ഉൽപാദനത്തിൽ ഗവർണറേറ്റിന്റെ നേട്ടം പ്രയോജനപ്പെടുത്തി അടുത്ത സീസണിൽ ഗോതമ്പ് കൃഷി കൂടുതൽ വ്യാപിപ്പിക്കാൻ ഡയറക്ടറേറ്റ് പദ്ധതിയിടുന്നതായി അൽ മർഷൂദി സ്ഥിരീകരിച്ചു. ഈ പ്രധാന വിളക്കുള്ള പുതിയ നിക്ഷേപ പദ്ധതികൾ പരിഗണനയിലാണെന്നും സുസ്ഥിരമായ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകൾ പ്രാദേശികമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയുമായുള്ള സഹകരണവും മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായുള്ള സഹകരണത്തിലൂടെയുള്ള സമീപകാല ധാരണാപത്രം പ്രകാരം, ടണ്ണിന് 500 റിയാൽ നിരക്കിൽ കർഷകരിൽനിന്ന് പ്രാദേശികമായി വളർത്തുന്ന ഗോതമ്പ് കമ്പനി വാങ്ങും. ഈ കരാർ കർഷകർക്ക് പ്രോത്സാഹനവും ദേശീയ ഗോതമ്പ് ഉൽപാദനം വർധിപ്പിക്കാൻ സഹായകമാകുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത് അതേസമയം, 2022-2023 കാർഷിക സീസണിൽ 7119 ടൺ ഗോതമ്പാണ് ഉൽപാദിപ്പിച്ചത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 229 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് കൃഷിയുടെ ആകെ വിസ്തൃതി 6359 ഏക്കറിലേക്ക് വ്യാപിച്ചു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 160 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്. കർഷകരുടെ എണ്ണത്തിൽ 24 ശതമാനം വളർച്ചയുമുണ്ടായി. സുൽത്താനേറ്റിലെ മൊത്തം ഗോതമ്പ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ 80 ശതമാനവും ദോഫാർ ഗവർണേററ്റിലാണ്. 5,112 ഏക്കറിലായിരുന്നു ഇവിടെ കൃഷിനടത്തിയത്. വിളവെടുപ്പിലും ഒന്നാം സ്ഥനത്തെത്തിയത് ദോഫാറായിരുന്നു. 5,940 ടൺ ആണ് ഇവിടുത്തെ ഗോതമ്പ് ഉൽപ്പാദനം. മൊത്തം ഉൽപാദനത്തിന്റെ 83 ശതമാനമാണിത്. ഏറ്റവും കൂടുതൽ സ്ഥലത്ത് ഗോതമ്പ് കൃഷി ചെയ്ത ഗവർണറേറ്റുകളിൽ ദാഖിലിയയാണ് രണ്ടാം സ്ഥാനത്ത്. 2022-2023 സീസണിൽ 779 ഏക്കറിലാണ് ഗോതമ്പ് കൃഷി ചെയ്തത്. രാജ്യത്തെ ആകെ ഗോതമ്പ് കൃഷിയുടെ 12 ശതമാനം വരുമിത്. 81 ടൺ ഗോതമ്പ് ഉൽപാദിപ്പിക്കാനും സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsharvestingWheat harvestagriculture
News Summary - Harvesting is progressing; more than 250 tons of wheat is expected from Buraimi this year
Next Story