Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈമ വാഹനാപകടം: കണ്ണൂർ...

ഹൈമ വാഹനാപകടം: കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

text_fields
bookmark_border
ഹൈമ വാഹനാപകടം: കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
cancel
camera_alt

പി. ഷംസീർ 

Listen to this Article

മസ്കത്ത്: ഹൈമയിലെ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി ഷംസീറിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി ഹൈമ പ്രസിഡന്‍റ് സലീം ചാഴൂർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് കണ്ണൂർ ആദികടലായി ചിറമ്മൽ തൈവളപ്പിൽ പി. ഷംസീർ (39) അപകടത്തിൽ മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്ത് ടയർ പൊട്ടി അപകടത്തിൽപെടുകയായിരുന്നു. മൃതദേഹം ഹൈമ ആശുപത്രിയിലാണ്.

വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി റയീസ്, രാജസ്ഥാൻ സ്വദേശി ഇന്ദു മഗീജ എന്നിവർ സാരമായ പരിക്കുകളോടെ നിസ്വ ആശുപത്രിയിലാണ്. റയീസിന്‍റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. ഇന്ദു മഗീജയുടെ തലക്കാണ് പരിക്ക്.

നിസ്സാര പരിക്കുകളേടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ സ്വദേശി സമീർ, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവരെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. പാകിസ്താൻ സ്വദേശിയുടെ വാഹനവുമായി രണ്ട് ദിവസം മുമ്പാണ് സംഘം സലാലയിലേക്ക് യാത്ര തിരിക്കുന്നത്. തിരിച്ചുവരുന്നതിനിടെ വാഹനത്തിന്‍റെ ടയർ ആദ്യമൊന്ന് പഞ്ചറായിരുന്നു.

സ്റ്റെപ്പിനി ഉപയോഗിച്ച് യാത്ര തുടരുന്നതിനിടെയാണ് രണ്ടാമതും അപകടത്തിൽപെടുന്നത്. നജീബ്-സറീന ദമ്പതികളുടെ മകനാണ് മരിച്ച ഷംസീർ. സഹോദരങ്ങൾ: ഷഫീഖ്, ഷർമിന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി എംബസിയിൽനിന്നുള്ള രേഖകളും മറ്റും ശരിയാക്കിയത് മസ്കത്തിലെ കെ.എം.സി.സി പ്രവർത്തകരായ അമീർ, റഫീഖ്, അബൂബക്കർ എന്നിവരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newscar accidentoman
News Summary - Haima car accident: Kannur's body will be taken home
Next Story