Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹഫീത്ത് റെയിൽ;...

ഹഫീത്ത് റെയിൽ; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
ഹഫീത്ത് റെയിൽ; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
cancel
camera_alt

ഹഫീത്ത് റെയിൽ അധികൃതർ കരാറിൽ ഒപ്പുവെക്കുന്നു

മസ്കത്ത്: ഒമാനും യു.എ.ഇയും തമ്മിലുള്ള റെയിൽവേ പദ്ധതിയായ ‘ഹഫീത്ത് റെയിലിന്’ ഗതിവേഗം പകരാൻ തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചു. വടക്കൻ ബത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ നടന്ന ചടങ്ങിലാണ് നിരവധി തന്ത്രപരമായ കരാറുകളിൽ എത്തിയത്.

ഒമാനിൽ നിന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി ഹഫീത് റെയിൽ എംസ്റ്റീലുമായി ഒപ്പുവെച്ച ദീർഘകാല വാണിജ്യ കരാർ ഇതിൽ ഉൾപ്പെടുന്നു. സുൽത്താനേറ്റിൽ റെയിൽവേ സൗകര്യങ്ങൾ രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനുമായി ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), പവർചൈന എന്നിവയുമായി രണ്ട് പ്രധാന കരാറുകളിലും എത്തി. ചരക്ക് വാഗണുകൾക്കായി ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി (സി.ആർ.സി.സി) ഒപ്പിട്ടതാണ് മറ്റൊരു കരാർ.

ഹഫീത് റെയിലിന് ഹെവി ചരക്ക് ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പിട്ടിരുന്നു. പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് ലോക്കോമോട്ടീവുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. സംയുക്ത നെറ്റ്‌വർക്ക് പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മാനേജ്‌മെൻ്റ്, എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി പ്രമുഖ ഫ്രഞ്ച് എൻജിനീയറിങ്, കൺസൾട്ടിങ് കമ്പനിയായ സിസ്ട്രയുമായും ധാരണയിലെത്തിയിട്ടുണ്ട്.

റെയിലിൻറെ നിർമാണങ്ങൾക്ക് കരുത്ത് പകർന്ന് സാമ്പത്തിക കരാറുകളിലും അധികൃതർ ഒപ്പുവെച്ചിരുന്നു. 57.7 കോടി റിയാലിന്‍റെ കരാറിൽ ആണ് ഹഫീത് റെയിൽ അധികൃതർ എത്തിയിരിക്കുന്നത്. പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമെ ഒമാനി, ഇമാറാത്തി ബാങ്കുകളിൽ നിന്നുമാണ് ഇത്രയും ധനസഹായം.ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആയിരുന്ന കരാർ ഒപ്പിട്ടത്. ഹഫീത് റെയിലിനായുള്ള സാമ്പത്തിക കരാറുകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചതിലൂടെ ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.

പ്രദേശത്തിന്‍റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് റെയിൽ പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയ്യാറാക്കിയതാണ് റെയിൽവേ ശൃംഖല. ഏറ്റവും നൂതന സാങ്കേതിക വിദ്യകളായിരുക്കും നിർമാണത്തിനായി ഉപയോഗിക്കുക.

അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യാവസായിക മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHafeet Rail Project
News Summary - Hafeet Rail; Oman and UAE signed on important agreement papers
Next Story