Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് മാധ്യമം...

ഗൾഫ് മാധ്യമം വാർത്ത തുണയായി: കടമ്പകൾ കടന്ന് അനിലും കുടുംബവും നാടണഞ്ഞു

text_fields
bookmark_border
ഗൾഫ് മാധ്യമം വാർത്ത തുണയായി: കടമ്പകൾ കടന്ന് അനിലും കുടുംബവും നാടണഞ്ഞു
cancel
camera_alt

അനിലും ശ്രീരേഖയും സാമൂഹിക പ്രവർത്തകർക്കൊപ്പം

സലാല: എട്ടു വർഷത്തിലധികമായി നാട്ടിൽ പോകാനാകാതെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന കായംകുളം സ്വദേശിയായ അനിൽ വാസുദേവും കുടുംബവും സാമൂഹികപ്രവർത്തകരുടെ ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം നാടണഞ്ഞു.

11ഉം ഒമ്പതും വയസ്സുള്ള രണ്ടു കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിെൻറ പ്രയാസകരമായ അവസ്ഥ നാലുമാസം മുമ്പ് 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സലാലയിലെ വെൽഫെയർ ഫോറം പ്രവർത്തകരായ സജീബ് ജലാൽ, പി.ടി സബീർ, ഫുട്ബാൾ സംഘാടകരായ സുധാകരൻ ഒളിമ്പിക്, നൂർ നവാസ് തുടങ്ങിയവർ വിഷയത്തിൽ ഇടപെടുകയും ഇവരുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 2400 റിയാൽ പിഴ ഒടുക്കിയാണ് ഈ കുടുംബത്തിെൻറ മടക്കം സാധ്യമാക്കിയത്.

ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് നടപ്പാക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിൽനിന്ന് ഇവർക്ക് സൗജന്യ ടിക്കറ്റും നൽകിയപ്പോൾ നാടണയാനുള്ള ഇവരുടെ മോഹം പൂവണിഞ്ഞു.

എമിഗ്രേഷനിലും മാൻപവറിലുമായി 4000ത്തിലേറെ റിയാലാണ് ഇവർ പിഴയടക്കേണ്ടിയിരുന്നത്. വെൽഫെയർ ഫോറം പ്രവർത്തകരുടെ ശ്രമങ്ങൾക്കൊടുവിൽ പിഴ സംഖ്യ 2400 ആയി കുറച്ചുകിട്ടുകയായിരുന്നു. 900 റിയാൽ വെൽഫെയർ ഫോറവും 1500 റിയാൽ ഫുട്ബാൾ സംഘാടകരും സമാഹരിച്ചു നൽകി. കൂടാതെ സമാഹരണത്തിൽ അധികമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ ചെക്കും ഇവർ ഈ കുടുംബത്തിനു നൽകി. വെൽഫെയർ ഫോറം സലാല ചാർട്ടർ ചെയ്ത് സലാല- കൊച്ചി വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

സ്റ്റീൽ ഫാബ്രിക്കേഷൻ സൂപ്പർവൈസറായിരുന്ന അനിലിെൻറ ജീവിതം പ്രതിസന്ധിയിലായത് ജോലിയിൽ പങ്കാളിയായിരുന്ന മറ്റൊരിന്ത്യക്കാരെൻറ പിഴവുകളിൽ നിന്നായിരുന്നു.ബിസിനസിലെ താളപ്പിഴകൾ കാരണം ഇയാൾ കേസുകളിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളും നിയമപ്രശ്നങ്ങളും കാരണം ഇവരുടെ വിസകൾ ആറുവർഷത്തിലേറെയായി പുതുക്കിയിരുന്നില്ല. അതിനാൽ ഭീമമായ തുകയാണ് പിഴയായി അടക്കേണ്ടിയിരുന്നത്. 50കാരനായ അനിലിെൻറ കണ്ണുകൾക്ക് തിമിരം ബാധിച്ച് കാഴ്ച കുറയുകയും ചെയ്തതിനാൽ ജോലിക്കു പോകാൻ പോലും സാധിക്കാതെ ഏറെ പ്രയാസത്തിലായിരുന്നു ഇവർ.

ഏറെനാളത്തെ പ്രാർഥനകൾക്കൊടുവിൽ പിറന്ന നാട്ടിൽ കാലുകുത്താൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഈ കുടുംബം. തങ്ങളെ സഹായിച്ച സാമൂഹിക പ്രവർത്തകർക്കും ഗൾഫ് മാധ്യമത്തിനും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കണ്ണൻ നായർ, സ്വദേശിയായ അംറു നാജി അഹ്മദ്, െഎ.ആർ.ഡബ്ല്യു കൺവീനർ കെ.എം. ഹാഷിം തുടങ്ങിയവർക്കും നന്ദിയും കടപ്പാടും അറിയിച്ചാണ് ഇവർ മടങ്ങിയത്.വെൽഫെയർ ഫോറം ആക്ടിങ് പ്രസിഡൻറ് തഴവ രമേശ്, വജുഹുൽ ഹലീം എന്നിവർ വെൽഫെയർ ഫോറത്തിെൻറയും സുധാകരൻ, നൂർ നവാസ് എന്നിവർ ഫുട്ബാൾ സംഘാടകരുടെയും സഹായങ്ങൾ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsoman newsanil family
Next Story