Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയാളികളുടെ...

മലയാളികളുടെ തൊഴിൽ പ്രതീക്ഷക്ക് മങ്ങൽ

text_fields
bookmark_border
മലയാളികളുടെ തൊഴിൽ പ്രതീക്ഷക്ക് മങ്ങൽ
cancel

മസ്കത്ത്: 87 തസ്തികകളിലെ വിസാ വിലക്ക് നീട്ടാനുള്ള ഒമാൻ സർക്കാറിെൻറ തീരുമാനം മലയാളികളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപിക്കും. മെയില്‍ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റൻറ്, ആര്‍ക്കിടെക്ട്, സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കൽ എൻജിനീയർ തസ്തികകൾ മലയാളികൾ കൂടുതലായി ജോലി ചെയ്യുന്നവയാണ്. പുതുതായി ഈ മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് ഒമാൻ സർക്കാറിെൻറ തീരുമാനം തിരിച്ചടിയാകും.  ക്ലീനർ, നിർമാണ തൊഴിലാളി, കാർപെൻറർ തുടങ്ങിയ  തസ്തികകളില്‍ ഒമാനിൽ വിസാ നിരോധനം നിലവിലുണ്ട്. 2013 നവംബർ മുതൽ ഏർപ്പെടുത്തിയ ഇൗ വിസാ നിരോധനം ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കിവരുകയാണ് ചെയ്യുന്നത്. 

സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്ന കഴിഞ്ഞ ഒക്േടാബറിലെ മന്ത്രിസഭാ കൗൺസിൽ തീരുമാനത്തിെൻറ തുടർച്ചയായാണ് ജനുവരിയിൽ വിസാ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ അവസാനത്തോടെ തന്നെ 25,000 പേർക്ക് തൊഴിലവസരം എന്ന ലക്ഷ്യം മറികടന്നിരുന്നു. കഴിഞ്ഞ മേയ് 21 വരെയുള്ള കണക്കുകൾ പ്രകാരം 31,000 സ്വദേശികൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചത്. ലക്ഷ്യം മറികടന്നെങ്കിലും സ്വദേശിവത്കരണം തുടരുമെന്ന് ബന്ധപ്പെട്ടവർ നേരത്തേ അറിയിച്ചിരുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഒപ്പം സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്കെതിരെ മന്ത്രാലയം കർശന നടപടിയെടുത്ത് വരുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങളുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കുന്നത് അടക്കം കർശന നടപടികളാണ് മന്ത്രാലയം കൈകൊണ്ടുവരുന്നത്. ഇങ്ങനെ ഇടപാടുകൾ നിർത്തി വെക്കുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ വിസ പുതുക്കൽ സാധ്യമാകാതെ വരും. 

വിസാ വിലക്കും സ്വദേശിവത്കരണവും നിമിത്തം ഒമാനിലെ വിദേശികളുടെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇൗ വർഷം ആദ്യ നാലു മാസത്തെ കണക്കെടുക്കുേമ്പാൾ വിദേശി ജനസംഖ്യയിൽ 18,311 പേരുടെ കുറവാണ് ഉണ്ടായത്. വിദേശി ജീവനക്കാരുടെ എണ്ണം ഡിസംബർ അവസാനത്തെ 18,54,880 ലക്ഷത്തിൽ നിന്ന് 18,36,569 ലക്ഷമായാണ് കുറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsgulf jobs
News Summary - gulf jobs-oman-gulf news
Next Story