വിലക്ക് മറികടന്ന് റോഡരികിൽ മത്സ്യവിൽപന സജീവം
text_fieldsമസ്കത്ത്: കാർഷിക ഫിഷറീസ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റേ ാഡരികിലെ മത്സ്യവിൽപന മസ്കത്തിെൻറ വിവിധ മേഖലകളിൽ സജീവം. നിശ്ചയിക്കപ്പെട്ട മാർക്കറ്റുകൾക്കും തുറമുഖങ്ങൾക്കും പുറത്ത് മത്സ്യവിൽപന പാടില്ലെന്നാണ് മന്ത്രാലയത്തിെൻറ 312/2014ാം നമ്പർ ഉത്തരവ് നിഷ്കർഷിക്കുന്നതെന്ന് ഫിഷ് മാർക്കറ്റ് റെഗുലേഷൻ വിഭാഗം ഡയറക്ടർ എൻജിനീയർ യാഹ്യാ അൽ ഹദീദി പറഞ്ഞു. അനധികൃതമായി മത്സ്യവിൽപന നടത്തുന്നവർക്ക് ദിവസവും 50 റിയാൽ എന്ന കണക്കിൽ 60 ദിവസം വരെ പിഴ ചുമത്താമെന്ന് മസ്കത്ത് നഗരസഭയുടെ 55/2017ാം നമ്പർ ഉത്തരവും വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്നയാൾക്ക് ആറുമാസം വരെ തടവുശിക്ഷ നൽകാനും വ്യവസ്ഥയുണ്ട്.
നിയമലംഘനം ആവർത്തിക്കുന്നപക്ഷം മത്സ്യത്തൊഴിലാളിയുടെ പെർമിറ്റ് റദ്ദാക്കുകയും ആറു മാസത്തേക്ക് പുതിയത് നൽകുകയുമില്ല. അൽ ഖുവൈർ, മവേല, അസൈബ ഭാഗങ്ങളിലാണ് തെരുവോര മത്സ്യവിൽപന സജീവം. മത്സ്യം നിറച്ച ട്രേകളുമായി കിടക്കുന്ന പിക്ക്അപ്പുകൾ ഇവിടെ വൈകുന്നേരങ്ങളിൽ പതിവുകാഴ്ചയാണ്. അനധികൃത കച്ചവടത്തിനെതിരെ മന്ത്രാലയം പ്രതിനിധികൾ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പ്രയോജനമില്ല. വിലക്കുറവിനൊപ്പം ഏറ്റവും പുതിയ മത്സ്യം ലഭിക്കുമെന്നതിനാൽ മലയാളികൾക്കും വഴിയോര മീൻ കച്ചവടക്കാർ പ്രിയപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.