Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅല്‍ വുസ്ത...

അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ മത്സ്യ വിഭവ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍

text_fields
bookmark_border
അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ മത്സ്യ വിഭവ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍
cancel

മസ്കത്ത്: അല്‍ വുസ്ത മേഖലയില്‍ മത്സ്യ വിഭവ മേഖലയുടെ വളര്‍ച്ചക്ക് നിരവധി പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. ദുകം വിലായത്തില്‍ നിര്‍മിക്കുന്ന മത്സ്യത്തൊഴിലാളി കോംപ്ളക്സ് അടക്കം പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ഗവര്‍ണറേറ്റില്‍ നീണ്ടുകിടക്കുന്ന കടല്‍തീരം മത്സ്യബന്ധനത്തിന് ഏറെ സൗകര്യമുള്ളതാണ്. ഒമാനില്‍ മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ളത് ഈ മേഖലയിലാണെന്നാണ് വിലയിരുത്തല്‍. ഈ മേഖലയില്‍ മത്സ്യബന്ധനം ഏറെ എളുപ്പവുമാണ്.
 കൊഞ്ച്, അയക്കൂറ, സഫേല തുടങ്ങിയ എല്ലാതരം മത്സ്യങ്ങളും ഇവിടെ സുലഭമായി ലഭിക്കുന്നുണ്ട്. പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് മത്സ്യബന്ധനം. 
മത്സ്യബന്ധനത്തോടൊപ്പം നിരവധി അനുബന്ധ ജോലികളിലും ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കുന്നവരാണ് ഈ മേഖലയിലെ സ്വദേശികള്‍. ഈ മേഖലകളിലും മന്ത്രാലയം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി പലതരം നിയന്ത്രണങ്ങളും ഓരോ സമയത്തും അധികൃതര്‍ ഏര്‍പ്പെടുത്തി വരാറുണ്ട്. 
ചെറുതും മുട്ടയിടുന്നതുമായ മത്സ്യങ്ങളെ പിടിക്കുന്നത് ഇവിടെ നിരോധിച്ചിട്ടുണ്ട്. കൊഞ്ചിന്‍െറ വളര്‍ച്ചനിരക്ക് കുറയുമെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൊഞ്ച് പിടിക്കുന്നത് അധികൃതര്‍ തടഞ്ഞിരുന്നു. ഇത് കൊഞ്ചിന്‍െറ എണ്ണം വര്‍ധിപ്പിക്കാനും ഈ വര്‍ഷം കൂടുതല്‍ കൊഞ്ചുകളെ വിളവെടുക്കാന്‍ സഹായകമായിരുന്നു. ലൈസന്‍സുകള്‍ നിയന്ത്രിക്കുന്നതടക്കം നീക്കങ്ങളും മത്സ്യസമ്പത്ത് വളര്‍ത്തുവാന്‍ അധികൃതര്‍ നടപ്പാക്കാറുണ്ട്. 
ദുകം വിലായത്തിലെ റാസ് അല്‍ മദ്റകയില്‍ നിര്‍മിക്കുന്ന മത്സ്യത്തൊഴിലാളി കോംപ്ളക്സ് ഈ മേഖലയിലെ പ്രധാന നേട്ടമാണ്. 200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും. ഈ മേഖലയിലെ വിദേശ മത്സ്യത്തൊഴിലാളികളെ കുറക്കുകയും സ്വദേശികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഈ മേഖലയില്‍ ഇനിയും നിരവധി തൊഴിലവസരങ്ങളുള്ളതായി അധികൃതര്‍ പറയുന്നു. ഈ ഗവര്‍ണറേറ്റില്‍ 4,500 രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളാണുള്ളത്. മഹൂത്ത്, അല്‍ ദുഖും, അല്‍ ജാസിര്‍ എന്നിവിടങ്ങളിലാണ് ഇവയില്‍ കൂടുതല്‍ പേരുമുള്ളത്. 
ഇവരില്‍ 2,791 പേര്‍ക്കാണ് ലൈസന്‍സുള്ളത്. 1,796 പേര്‍ക്ക് മത്സ്യം പിടിക്കാനുള്ള ലൈസന്‍സുണ്ട്. 328 ലൈസന്‍സുകള്‍ മാര്‍ക്കറ്റിങ്ങിനും 667 ലൈസന്‍സുകള്‍ സാങ്കേതിക വിദഗ്ധര്‍ക്കുമാണ്. മത്സ്യകൃഷി നടത്തുന്നതിന് ഒരു ലൈസന്‍സാണ് നല്‍കിയിട്ടുള്ളത്. മത്സ്യബന്ധനത്തിനായി ഗവര്‍ണറേറ്റില്‍ മൂന്ന് ഹാര്‍ബറുകള്‍ നിര്‍മിച്ചിക്കുന്നുണ്ട്. അല്‍ ലക്ബി, മസീറ, ദുഖം എന്നിവയാണ് അവ. 60 ദശലക്ഷം റിയാലാണ് ഹാര്‍ബറിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് മീന്‍പിടുത്തക്കാര്‍ക്ക് കൂടുതല്‍ സൗകര്യകരമാവും. ബോട്ടുകള്‍ അടുപ്പിക്കാനും ഇന്ധനം നിറക്കാനും ബോട്ടുകളില്‍ വെള്ളം നിറക്കാനും ഹാര്‍ബറുകളില്‍ സൗകര്യമുണ്ടാവും. മത്സ്യങ്ങള്‍ ശീതീകരിക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ടാവും. അതോടൊപ്പം ഈ മേഖലയില്‍  പ്രവര്‍ത്തിക്കുന്നവരുടെ ബോധവത്കരണത്തിന് സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Fish Market
Next Story