ജുമുഅ നമസ്കാരമില്ലാത്ത ആദ്യ വെള്ളി
text_fieldsമസ്കത്ത്: ഒമാനിലെ നിലവിലുള്ള തലമുറയിലെ സ്വദേശികൾക്കും വിദേശികൾക്കും ജുമുഅ നസ ്കാരമില്ലാത്ത ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച ജീവിത ത്തിൽ കഴിഞ്ഞ് പോയിട്ടില്ലെന്നാണ് നാല് പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിക്കു ന്നവർ വരെ പറയുന്നു. ജീവിതത്തിലൊരിക്കലും ജുമുഅ നഷ്ടപ്പെടാത്തവർക്കും ആദ്യമായി ജ ുമുഅക്ക് പോവാൻ കഴിയാത്തതിെൻറ വിങ്ങലായിരുന്നു ഹൃദയം നിറയെ. ജനങ്ങളുടെ ആരോഗ്യ സു രക്ഷക്കായി നിർബന്ധിത സാഹചര്യത്തിൽ അധികൃതർ എടുത്ത നടപടികളെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ജുമുഅ നമസ്കരിക്കാൻ കഴിയാത്തിലുള്ള സങ്കടം പ്രവാസികളുടെയെല്ലാം വാക്കുകളിൽ പ്രകടമായിരുന്നു. ഇൗ ഗുരുതരമായ അവസ്ഥയിൽ രാജ്യത്തെയും ജനങ്ങളെയും േലാകത്തെയും രക്ഷിക്കണമെന്നും വീണ്ടും എത്രയും പെെട്ടന്ന് പള്ളികളിൽ ഒത്തുകൂടാൻ അവസരം നൽകണമെന്ന പ്രാർഥനയോടെയാണ് പ്രവാസികൾ അടക്കമുള്ളവർ ഇന്ന് വീടുകളിൽ ഉച്ച നമസ്കാരം നിർവഹിച്ചത്.
ജുമുഅ നമസ്കാരം താൽക്കാലികമായി നിർത്തിവെക്കുമെന്ന് നേരേത്തതന്നെ സുപ്രീം കൗൺസിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പള്ളികളിൽ ജുമുഅ നമസ്കാരമില്ലെങ്കിലും സാധാരണ ഉച്ച നമസ്കാരമായ ളുഹർ നമസ്കാരമെങ്കിലും നടത്താൻ കഴിയുമെന്ന ആശ്വാസത്തിലായിരുന്നു പലരും. എന്നാൽ, ബുധനാഴ്ച മുതൽ എല്ലാ മസ്ജിദുകളിലും അടച്ചതോടെ പലരും ഏറെ ദുഃഖിതരായി.
ജുമുഅ നമസ്കരിക്കാൻ കഴിയാത്തത് ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നുവെന്ന് 41 വർഷമായി പ്രവാസം നയിക്കുന്ന തൃശൂർ പാവറട്ടി സ്വദേശി ഹമീദ് മാസ്റ്റർ പറയുന്നു. ഒാർമ വെച്ച നാൾ മുതൽ ജുമുഅ നഷ്ടപ്പെട്ടിട്ടില്ലെന്നും യാത്രയിലായാലും മറ്റ് തടസ്സങ്ങളുണ്ടെങ്കിലും ജുമുഅ കിട്ടിയിരുന്നെന്നും അദ്ദേഹം പറയുന്നു. ജീവിതത്തിൽ ആദ്യമായി ജുമുഅ നഷ്ടപ്പെട്ടത് കടുത്ത അനുഭവമാണെന്നും അദ്ദേഹം പറയുന്നു. ഇൗ അവസ്ഥ മാറാനും ഇൗ ആപത്തിൽനിന്ന് രക്ഷപ്പെടാനും ഉള്ളുരുകി പ്രാർഥിച്ചതായും അദ്ദേഹം പറഞ്ഞു. 1979ൽ ഒമാനിൽ എത്തിയ കാലത്ത് മുെമ്പന്നോ ചില ജുമുഅകൾക്ക് തടസ്സം നേരിട്ടത് ചില സ്വദേശികൾ സൂചിപ്പിച്ചത് ഒാർമ വരുന്നതായും അദ്ദേഹം പറഞ്ഞു.
39 വർഷത്തെ പ്രവാസ കാലത്തിനിടയിൽ ജുമുഅക്ക് പോവാൻ കഴിയാത്തതിൽ ഏറെ വേദന അനുഭവപ്പെട്ടതായി കണ്ണൂർ സ്വദേശി കെ.വി. ഉമർ പറയുന്നു. മുൻകാലത്തെ ജുമുഅ ദിവസങ്ങൾ ആേഘാഷങ്ങളായിരുന്നുവെന്നും അദ്ദേഹം ഒാർക്കുന്നു. റുവി ഖാബൂസ് മസ്ജിദിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികൾ വെള്ളിയാഴ്ചകളിൽ ഒത്തുകൂടാറുണ്ടായിരുന്നു. ഇവരിൽ ബഹൂഭൂരിഭാഗവും കുടുംബമില്ലാതെ ഒമാനിൽ കഴിയുന്നവരായിരുന്നു. ഇന്നത്തെപോലെ ആശയവിനിമയ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. മലയാളികൾക്ക് ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും കാണാനുള്ള അവസരങ്ങൾ കൂടിയായിരുന്നു അക്കാലത്ത് ജുമുഅകളെന്നും അദ്ദേഹം ഒാർക്കുന്നു.
38 വർഷക്കാലത്തെ പ്രവാസ ജീവിതത്തിൽ ആദ്യമായാണ് ജുമുഅ നമസ്കരിക്കാതിരിക്കുന്നതെന്ന് മത്രയിലെ വ്യാപാരിയായ തിരൂർ സ്വദേശി യൂസുഫ് പറയുന്നു. ഒമാനിലുള്ളപ്പോഴും നാട്ടിലായിരുന്നപ്പോഴും ജുമുഅ നഷ്ടപ്പെട്ടത് ഒാർമയില്ല. ഇന്നലെ പള്ളിയിൽ ജുമുഅ നടന്നില്ലെങ്കിലും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.
റൂമിലാണ് നമസ്കരിച്ചതെങ്കിലും പള്ളിയിൽ പോവുന്നതുപോലെ വസ്ത്രം ധരിക്കുകയും ജുമുഅ നമസ്കാരത്തിെൻറ സമയത്ത് വെള്ളിയാഴ്ച പാരായണം ചെയ്യുന്ന കഅ്ഫ് അധ്യായം പാരായണം ചെയ്യുകയും നിലവിലെ അവസ്ഥ മാറിക്കിട്ടാൻ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തിരുന്നു. മുറിയിൽ താമസിക്കുന്ന മറ്റ് രണ്ടുപേരും ഒന്നിച്ചാണ് ഉച്ച നമസ്കാരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.