Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്വയിൽ...

നിസ്വയിൽ സ്വദേശി സ്കൂളിൽ തീപിടിത്തം

text_fields
bookmark_border
നിസ്വയിൽ സ്വദേശി സ്കൂളിൽ തീപിടിത്തം
cancel
camera_alt?????????????????????? ????????? ???????????????? ??????
നിസ്വ: നിസ്വയിൽ സ്വദേശി സ്കൂളിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് പരിക്കേറ്റു. ബർകത്തുൽ മൗസിലെ ഉമ്മുൽ ഫാദിൽ പ്രൈമറി സ്കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കുട്ടികളടക്കമുള്ളവർക്ക് പുക ശ്വസിച്ചാണ് പരിക്കേറ്റത്. ഹെൽത്ത് സെൻററുകളിലും നിസ്വ ആശുപത്രിയിലുമായി പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ഞായറാഴ്ച പുലർച്ചെ ഏഴിനാണ് തീപിടിത്തമുണ്ടായതായ വിവരം ലഭിക്കുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ലേണിങ് റിേസാഴ്സസ് സെൻററിലാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരും മുമ്പ് അണച്ചു. ആംബുലൻസിൽ അടിയന്തര വൈദ്യസഹായം നൽകിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തീപിടിത്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഒാഫിസുകളിൽനിന്നും വിടുകളിൽനിന്നും പുറത്തുപോകുന്നതിന് മുമ്പ് വൈദ്യുതോപകരണങ്ങൾ ഒാഫ് ചെയ്തതായി ഉറപ്പാക്കണം. സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലബോറട്ടറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുേമ്പാൾ സൂക്ഷ്മത പാലിക്കണമെന്നും അധികൃതർ ഉണർത്തി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsfire accident in school
News Summary - fire accident in school-oman-gulf news
Next Story