സർവ സാഹോദര്യത്തിന്റെ പെരുന്നാൾ
text_fieldsഇന്ന് ലോകം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. ലോക യുദ്ധങ്ങളുടെ നാൾ വഴികളിൽപോലും സമസ്തലോകവും ഇതുപോലെ ദുരന്തങ്ങളിൽ നിപതിച്ചിട്ടില്ല. ക്രിസ്മസ് സർവ സാഹോദര്യത്തിെൻറ പെരുന്നാളാണ്. കാരണം ക്രിസ്തു സർവജനത്തിനും രക്ഷിതാവാണ്. ആദ്യ ക്രിസ്മസ് രാവിൽ പ്രഘോഷിക്കപ്പെട്ട ക്രിസ്മസ് സന്ദേശത്തിെൻറ കാതലും സർവ സാഹോദര്യത്തിേൻറതായിരുന്നു. 'ഭയപ്പെടേണ്ട, സർവ ജനത്തിനും ഉണ്ടാവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിെൻറ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു' (ലൂക്കോസ് 2:10-11)
ഇസ്ലാം മതചിന്തയിൽ സർവസാഹോദര്യവും, മാനവ മൈത്രിയും പരമ പ്രധാനമാണ്. ആർഷ ഭാരത ചിന്തയിൽ ലോകം ഒരു കുടുംബമാണ് (വസുധൈവ കുടുംബകം). വിശ്വസാഹോദര്യം പലകാരണങ്ങളാൽ ഇന്ന് തകർക്കപ്പെടുന്ന കാഴ്ച സുമനസ്സുകളുടെ ഹൃദയനൊമ്പരമാണ്. മത സമൂഹങ്ങൾ മതേതര കൂട്ടായ്മയിലേക്ക് പ്രവേശിക്കേണ്ടതിെൻറ ആഹ്വാനമാണ് ക്രിസ്മസ്.
വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര പോരാട്ടങ്ങളും തെരുവിൽ ഉയരുന്ന പോർവിളികളും വിശ്വമാനവികതയുടെ ശോഭ വല്ലാതെ തല്ലിക്കെടുത്തുന്നുണ്ട്. ഇന്നത്തെ ലോകം ഭയപ്പാടിലാണ്. മഹാവ്യാധിയുടെ പിടിയിലമർന്നിരിക്കുന്ന മാനവികത, മരിച്ചുവീഴുന്നവർ, ഉറ്റവരും ഉടയവരുമില്ലാതെ ഇതര രാജ്യങ്ങളിൽ അടക്കപ്പെടുന്നവർ, കോവിഡാനന്തര ദുരിതമനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ടവർ, പലകാരണങ്ങളാൽ അഭയാർഥികളെപ്പോലെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവർ ഈ കാലത്തിെൻറ നൊമ്പരക്കാഴ്ചകളാണ്. ആദ്യ ക്രിസ്മസ് സകലർക്കും മഹാസന്തോഷമാകാൻ കാരണം ക്രിസ്ത്വവതാരത്തിെൻറ അണിയറ ശിൽപികൾ ഏറ്റെടുത്ത സഹനങ്ങളും അത് അവർക്കു നൽകിയ ജീവിത കനൽ വഴികളുമാണ്.
ക്രിസ്മസ് ലോകത്തിന് നൽകുന്നത് സമാധാനമാണ്. ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് കരഗതമാകുന്ന സമാധാനമാണ് ക്രിസ്മസ് പ്രഖ്യാപിക്കുന്നത്. നീതിയും സമാധാനവും പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. ലോകനീതിയല്ല ദൈവനീതി - അതു ദൈവസ്നേഹമാണ്.
സമാധാനത്തിലേക്കുള്ള ആദ്യപടി ദൈവപ്രസാദമുള്ള തലമുറയുടെ രൂപവത്കരണമാണ്. അതുകൊണ്ടാണ് ഭൂമിയിൽ സമാധാനം ദൈവ പ്രസാദമുള്ള മനുഷ്യരിലൂടെയെന്ന് ആദ്യ ക്രിസ്മസിൽ സ്വർഗീയ സൈന്യം പ്രഘോഷിച്ചത്. ദൈവപ്രസാദമുള്ള തലമുറ ഭൂമിയുടെ ഉപ്പാണ്, വിശ്വവെളിച്ചമാണ്. ലോക സമാധാനമാണ്. മാധ്യമത്തിെൻറ എല്ലാ വായനക്കാർക്കും സാനന്ദമായ ക്രിസ്മസും ആനന്ദകരമായ പുതുവർഷവും ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.