ഇ.സി.എൻ.ആർ രജിസ്ട്രേഷൻ കുടുംബവിസക്കാർക്ക് ആവശ്യമില്ല
text_fieldsമസ്കത്ത്: നവംബർ 14ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശമനുസരിച്ച് ഇ.സി.എൻ.ആർ നിർബന്ധമാകുന്നത് തൊഴിൽ വിസയിൽ വിദേശത്തേക്കു േപാകുന്നവർക്ക് മാത്രം. നിക്ഷേപക വിസയിൽ ഉള്ളവർക്കും കുടുംബ വിസയിൽ ഉള്ളവർക്കും വിസിറ്റ് വിസയിലുള്ളവർക്കും രജിസ്ട്രേഷൻ ആവശ്യമില്ല.
ഗൾഫ് രാജ്യങ്ങളടക്കം 18 ഇ.സി.ആർ രാജ്യങ്ങളിൽ േജാലിക്ക് േപാവുന്നവരാണ് www.emigrate.gov.in എന്ന വെബ്സൈറ്റിലെ ECNR Registration എന്ന ലിങ്കിൽ രജിസ്ട്രഷൻ നടത്തേണ്ടത്. വിജയകരമായി രജിസ്ട്രേഷൻ നടത്തിയാൽ അപേക്ഷകന് ലഭിക്കുന്ന കൺഫർമേഷൻ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ പരിശോധിക്കും. ഇത് ശരിയാണെന്ന് ഉറപ്പുവന്നാൽ മാത്രമേ യാത്ര പുറപ്പെടാൻ കഴിയുകയുള്ളൂ. വിദേശത്തുനിന്ന് രജിസ്ട്രേഷൻ നടത്തേണ്ടതില്ല. രജിസ്ട്രേഷൻ ഫോമിൽ ആദ്യം ഇന്ത്യൻ മൊബൈൽ ഫോൺ നമ്പർ നൽകണം. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.
ഇൗ ഒ.ടി.പി ഇന്ത്യൻ നമ്പറിൽ മാത്രമാണ് ലഭിക്കുക. ഇത്തരക്കാർ അവധിക്ക് നാട്ടിലെത്തി തിരിച്ച് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുെമ്പങ്കിലും രജിസ്റ്റർ ചെയ്താൽ മതിയാകും. ഒരേ വിസയിൽ ജോലി ചെയ്യുന്നവർ ഒരുതവണ രജിസ്റ്റർ ചെയ്താൽ മതി. എന്നാൽ, ജോലി മാറുന്ന പക്ഷം വീണ്ടും രജിസ്റ്റർ ചെയ്യണം. നേരത്തേ വിദേശത്തുള്ളവരും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ഇ.സി.ആർ വിഭാഗത്തിൽ ഉൾപ്പെടുകയും മൂന്നുവർഷം വിദേശത്ത് ജോലി ചെയ്യുന്നതോടെ ഇ.സി.എൻ.ആർ വിഭാഗത്തിലാവുകയും ചെയ്തവരും രജിസ്ട്രേഷൻ നടത്തണം. 2015ൽ നിർബന്ധമാക്കിയ ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ വിദേശത്ത് പോയവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ, ഇത്തരക്കാർ ഇ.സി.എൻ.ആർ പാസ്േപാർട്ട് ലഭിക്കുന്നതോടെ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടി വരും.
ഇ.സി.എൻ.ആർ രജിസ്ട്രേഷന് വിദേശകാര്യ മന്ത്രാലയം ഫീസുകൾ ഒന്നും ഇൗടാക്കുന്നില്ല. രജിസ്ട്രേഷൻ ഏറെ ശ്രദ്ധയോടെ നടത്തണം. ഒരിക്കൽ രജിസ്റ്റർ ചെയ്താൻ രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിയില്ല. പേര്, പാസ്പോർട്ട് നമ്പർ, ഇ-മെയിൽ െഎ.ഡി, യോഗ്യത, സംസ്ഥാനം, ജില്ല, പോവുന്ന രാജ്യം, പോവുന്ന ജോലി, ചെയ്യുന്ന ജോലി, അത്യവശ്യം വന്നാൽ വിളിക്കേണ്ട നമ്പർ, നാട്ടിലെ വിലാസം, മറുനാട്ടിലെ വിലാസം, കമ്പനി/ സ്േപാൺസറുടെ പേര്, േഫാൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷൻ നടത്തുേമ്പാൾ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.