ഫാക്ടറി തൊഴിലാളികൾക്കായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
text_fieldsമസ്കത്ത്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തെ കമ്പനി തൊഴിലാളികൾക്കുള്ള മാർഗ നിർദേശങ്ങൾ വ്യവസ ായ-വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചു. സുരക്ഷാ നടപടി ക്രമങ്ങൾ അവസാനിക്കുന്നത് വരെ ജീവനക്കാർ ഫാക്ടറി പരിസരത്ത് താമസിക്കണം. കമ്പനി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, അക്കൗണ്ടൻറുമാർ എന്നിവരുടെ ജോലികൾ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റണം. ഇവരുടെ ഒാഫീസുകൾ മറ്റ് ജീവനക്കാർക്കുള്ള ക്വാർേട്ടഴ്സുകളാക്കി മാറ്റുകയാണ് വേണ്ടത്. കമ്പനിയിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിെൻറ ഭാഗമായി അവരുടെ പേരും ഫോൺ നമ്പറും അധികൃതർക്ക് കൈമാറണം. വ്യവസായ സ്ഥാപനങ്ങളിലേക്ക് വരുന്ന ട്രക്കുകളിലെ ഡ്രൈവർമാരുടെ പേരും നമ്പറും ശേഖരിക്കണം. ഡ്രൈവർമാർ മാസ്ക്, കൈയുറകൾ അടക്കം സംരക്ഷിത വസ്ത്രങ്ങൾ ധരിച്ചിരിക്കണം. വ്യവസായ മേഖലയിലോ ഫ്രീസോണിലേ കയറുന്ന ട്രക്കുകളിലെ ഡ്രൈവർമാർ പുറത്തിറങ്ങരുത്.
സാധനങ്ങൾ കയറ്റിറക്കുന്നതിന് പ്രത്യേകം ആളുകളെ നിയോഗിക്കണം. ഇവർ സംരക്ഷിത ഉപകരണങ്ങൾ ധരിച്ചിരിക്കണം. പ്രൊഡക്ഷൻ ലൈനിലുള്ളവരെ വിവിധ സംഘങ്ങളായി തിരിക്കുക. അവരെ തിരിച്ചറിയാൻ പ്രത്യേക നിറങ്ങളോ അടയാളങ്ങേളാ നൽകുക. വിവിധ ടീമുകൾ തമ്മിൽ കൂടികലരാൻ അനുവദിക്കരുത്. ജോലി കഴിയുന്നവർ അവർക്കായി നിശ്ചയിച്ചിരിക്കുന്ന മുറികളിലേക്ക് പോകണം. ജീവനക്കാർക്കെല്ലാം സാനിറ്ററി ഉപകരണങ്ങൾ നൽകണം. ജോലി കഴിയുന്നവർ തങ്ങളുടെ ഉപകരണങ്ങൾ വൃത്തിയാക്കി വെക്കണം. മെഡിക്കൽ അടിയന്തിര ആവശ്യങ്ങൾക്ക് അല്ലാതെ ജീവനക്കാർ കമ്പനി വളപ്പിന് പുറത്തുപോകരുത്. പോഷകാഹാരവും മെഡിക്കൽ സംവിധാനങ്ങളും കമ്പനിക്കുള്ളിൽ ഒരുക്കണം. ഇൗ ഉത്തരവിൽ നിന്ന് ഒഴിവായിട്ടുള്ള കമ്പനികൾ ഫാക്ടറി വളപ്പിൽ പ്രവേശിക്കാവുന്ന ജീവനക്കാരുടെയും പട്ടിക സൂക്ഷിക്കണം. ഇവർക്ക് സ്പെഷ്യൽ പെർമിറ്റ് നൽകുകയും വേണം. അംഗീകൃത തൊഴിലാളികൾ അല്ലാത്തവർ അകത്ത് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.