Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസ ലോകത്തെ...

പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി തങ്ങളുടെ വിയോഗം

text_fields
bookmark_border
പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി തങ്ങളുടെ വിയോഗം
cancel

മസ്കത്ത്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാർഥനയോടെ കഴിഞ്ഞിരുന്നവർക്ക് മുന്നിൽ അപ്രതീക്ഷിതമായെത്തിയ മരണ വാർത്തയറിഞ്ഞ് പലരും വിതുമ്പി.

വിവിധ പരിപാടികൾക്കായി മസ്കത്തിൽ എത്തിയിരുന്ന തങ്ങൾ സ്വദേശികളുമായും നല്ല ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. മസ്കത്ത് സുന്നി സെന്‍ററടക്കമുള്ള വിവിധ സനദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർഥന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ധർമികമായി മുന്നോട്ടുപോകുമ്പോൾ സങ്കുചിത ചിന്താഗതികൾ പാടില്ലെന്നും എല്ലാവരെയും സമഭാവനയോടെ പരിഗണിക്കണമെന്നായിരുന്നു തങ്ങൾ പാർട്ടി പ്രവർത്തകരായ പ്രവാസികളോട് പറഞ്ഞിരുന്നത്.ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്ത നിരവധി സ്ഥാപനങ്ങൾ ഒമാനിലുണ്ട്. തങ്ങൾ ഒമാനിലെത്തി എന്നറിഞ്ഞാൽ അദ്ദേഹത്തെ സന്ദർശിക്കാൻ സഹോദര സമുദായ നേതാക്കൾ വരുന്നത്‌ പതിവ്‌ കാഴ്ച്ചയായിരുന്നു. വിവിധ സാമൂഹിക സന്നദ്ധ സംഘടനകൾ തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു.

സൗമ്യസാന്നിധ്യമായിരുന്ന തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്‍റ് റയിസ് അഹമ്മദ് പറഞ്ഞു. മതസൗഹാര്‍ദത്തിനു വേണ്ടി പ്രയത്നിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മസ്‌കത്ത് ഇന്ത്യൻ മീഡിയ ഫോറം അനുശോചനക്കുറിപ്പിൽ അറിയിച്ചു. രാഷ്ട്രീയത്തിനപ്പുറം മാന്യതയും സംശുദ്ധവുമായ വ്യക്തിത്വത്തിലൂടെ കേരളീയ സമൂഹത്തിന് മാതൃകയായിരുന്നു ഹൈദരലി തങ്ങളെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ പറഞ്ഞു. ഹൈദരലി തങ്ങളുടെ നിര്യാണം മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്‍റ് സജി ഔസഫ് പ്രസ്താവനയിൽ അറിയിച്ചു.

മതസൗഹാർദത്തിനും സാമുദായിക ഐക്യത്തിനും വേണ്ടി പ്രയത്നിച്ച വ്യക്തിയെയാണ് ഹൈദരലി തങ്ങളുടെ വിയോഗത്തോടെ കേരളീയ സമൂഹത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്‍റ് കെ. മുനീർ പറഞ്ഞു. ഒരു നേതാവെന്ന നിലയിൽ പക്വതകൊണ്ടും വിനയം കൊണ്ടും ജനമനസ്സുകളെ കീഴടക്കിയ നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ മുനീർ പറഞ്ഞു. കേരളത്തിലെ മതസൗഹാർദം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും പുരോഗതിക്ക് വേണ്ടി പ്രയത്നിച്ച ആളായിരുന്നു തങ്ങളെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സാമൂഹിക ജീവിതത്തിൽ പ്രവാസി സമൂഹത്തെ ചേർത്ത്‌ പിടിച്ച അപൂത്‍വം ചില നേതാക്കളിൽ ഒരാളായിരുന്നു തങ്ങളെന്ന് കെ.എം.സി.സി നേതാവ് പി.എ.വി. അബൂബക്കർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് അധ്യക്ഷൻ എന്നതിനേക്കാൾ ഉപരി മനുഷ്യസ്നേഹിയും ജീവകാരുണ്യത്തിന്‍റെ ഉദാത്ത മാതൃകയുമായിരുന്നു ഹൈദരലി തങ്ങളെന്ന് മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല പറഞ്ഞു.

ലാളിത്യവും സൗമ്യതയുംകൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് സോഷ്യൽ ഫോറം ഒമാൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ലാളിത്യവും സൗമ്യതയുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെപോലും മനസ്സുകളില്‍ ഇടംനേടാന്‍ കഴിഞ്ഞ നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് ഐ.എം.സി.സി ഒമാൻ ഭാരവാഹികൾ പറഞ്ഞു.

സലാല: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്‍റെ അമരക്കാരനായിരിക്കെത്തന്നെ മുസ്‌ലിം സമുദായത്തിന്‍റെ ആത്മീയ നേതാവും സാഹോദര്യത്തിന്‍റെയും മത സൗഹാർദത്തിന്‍റെയും എളിമയുടെയും ഭാവമായിരുന്നു തങ്ങളെന്ന് പി.സി.എഫ് സലാല കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.

ഓർമകളിൽ മായാതെ പ്രിയ തങ്ങൾ....

സ്കത്ത്: പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ വിയോഗം കേരളീയ പൊതു സമൂഹത്തിനിടയിൽ നികത്താനാവാത്ത വിടവാണ്‌. മുസ്‍ലിം ലീഗിന്‍റെയും സമസ്തയുടെയും നേതൃപദം അലങ്കരിച്ച ഹൈദരലി ശിഹാബ്‌ തങ്ങൾ മുസ്ലിം കൈരളിയുടെ അവസാന വാക്കായിരുന്നു.

സംഘടന പരിപാടികളിൽ സംബന്ധിക്കാൻ വിരളമായി മാത്രമെ തങ്ങൾ ഒമാനിൽ വന്നിട്ടുള്ളൂവെങ്കിലും ഒമാനിലെ കെ.എം.സി.സിയുമായും സുന്നി സെന്ററുമായുമെല്ലാം നിരന്തര ബന്ധം പുലർത്താൻ ജാഗ്രത കാണിച്ചിരുന്നു അദ്ദേഹം. 2015ൽ ഒമാനിൽ വന്നപ്പോൾ സാംസ്കാരിക നഗരമായ നിസ്‌വ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ അദ്ദേഹം യാത്ര ചെയ്തിട്ടുള്ളത്‌ ഓർക്കുന്നു. ഒമാനിന്‍റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സലാലയിലും ഹൈദരലി തങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട്‌.

എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സാധാരണക്കാർക്ക്‌ സാന്ത്വനമാകുന്ന ശ്രമദാനങ്ങളിൽ സജീവമാകണമെന്നത്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ നിർബന്ധമാണ്‌. കോവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഹൈദരലി തങ്ങൾ നടത്തിയ ആഹ്വാനം ഒരിക്കലും മറക്കാൻ കഴിയില്ല.

സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്താൻ ആളുകൾ അകന്നിരിക്കണമെന്ന് പറയുമ്പോഴും മുൻകരുതലുകൾ പാലിച്ച്‌ മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ആശ്വാസമാകണമെന്നായിരുന്നു തങ്ങളുടെ ആഹ്വാനം.

ഭീതിയുടെ സാഹചര്യത്തിൽ പോലും തങ്ങൾ പറഞ്ഞ ആഹ്വാനത്തിന്‍റെ ബലത്തിലായിരുന്നു കെ.എം.സി.സി ഉൾപ്പെടെയുള്ള ഘടകങ്ങളുടെ കോവിഡ്‌ ദുരിതാശ്വാസം എന്നത്‌ ഈ അവസരത്തിൽ ഓർക്കുന്നു. ഒമാനിലെ പണ്ഡിതരുമായും, സാമുദായിക നേതാക്കളുമായും ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ ബന്ധമുണ്ട്‌. വായിക്കാനും, അറിയാനും, ആളുകളുമായി നിഷ്കളങ്കമായ ഒരു ബന്ധം സൂക്ഷിക്കാനും ശ്രദ്ധ ചെലുത്തിയ ഹൈദരലി തങ്ങളുടെ വിയോഗം ഒമാനിലെ പ്രവാസി സമൂഹത്തിന്‌ തീരാനഷ്ടമാണ്‌. പ്രവാസി സമൂഹത്തിനു വേണ്ടി ശ്രദ്ധേയമായ പല പ്രസ്താവനകളും ഇടപെടലുകളും കാലാനുസൃതമായി അദ്ദേഹം നടത്തിയിട്ടുണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesOmanPanakkad Hyder Ali Shihab Thangal
News Summary - expatriates shedding tears for Panakkad Hyder Ali Shihab Thangal
Next Story