Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആരോഗ്യസേവന...

ആരോഗ്യസേവന ധനവിനിയോഗത്തിന് എൻഡോവ്മെൻറ് ഫണ്ട് രൂപവത്കരിക്കുന്നു

text_fields
bookmark_border
ആരോഗ്യസേവന ധനവിനിയോഗത്തിന് എൻഡോവ്മെൻറ് ഫണ്ട് രൂപവത്കരിക്കുന്നു
cancel
camera_alt???. ??????? ??? ??????????

മസ്കത്ത്: ഒമാനിലെ പൊതു ആരോഗ്യ സേവനത്തിെൻറ ധന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം എൻഡോവ്മെൻറ് ഫണ്ടിന് രൂപം നൽകാൻ ഒരുങ്ങുന്നു. ഇതാദ്യമായാണ് ആരോഗ്യമന്ത്രാലയം ഇത്തരം ഫണ്ട് ആരംഭിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ വാർഷിക ബജറ്റിലും ധനകാര്യ ആവശ്യങ്ങൾക്കും സർക്കാറിനെ ആശ്രയിക്കുന്നത് പരമാവധി കുറക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ഫണ്ടിന് രൂപം നൽകുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകിയ ‘സിറാജ്’ എൻഡോവ്മെൻറ് ഫണ്ടിെൻറ മാതൃകയിലായിരിക്കും ഇതെന്ന് മന്ത്രാലയത്തിലെ ഹെൽത്ത് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഫിനാൻസിങ് ആൾട്ടർനേറ്റിവ്സ് ഡയറക്ടറേറ്റിലെ സീനിയർ കൺസൽട്ടൻറ് ഡോ. ഹലീമ അൽ ഹിനായിയ പറഞ്ഞു. പൊതു ആരോഗ്യമേഖലയിൽ സുസ്ഥിര ധനലഭ്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള രീതിയിലായിരിക്കും ഇതിെൻറ രൂപകൽപന.


2014ൽ ആഗോള എണ്ണവിലയിടിവിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ഫണ്ട് രൂപവത്കരിക്കുന്നത് സംബന്ധിച്ച ആലോചനകൾക്ക് മന്ത്രാലയം തുടക്കമിടുന്നതെന്നും അവർ പറഞ്ഞു. മന്ത്രാലയത്തിെൻറ ചില ആസ്തികൾ പണമാക്കിയും സംഭാവനകൾ ഉപയോഗിച്ചും ഇസ്ലാമിക ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെയുമാണ് ഫണ്ടിന് ആവശ്യമായ പണം കണ്ടെത്തുക. ആരോഗ്യ മന്ത്രാലയത്തിെൻറയും ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിെൻറയും അനുമതി പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. ഒൗദ്യോഗിക അവതരണത്തിനായുള്ള കാത്തിരിപ്പിലാണെന്നും അവർ പറഞ്ഞു. ഭാവിയിൽ ഒമാെൻറ പൊതു ആരോഗ്യ പരിപാലന മേഖലയുടെ നടത്തിപ്പിനുള്ള പ്രാഥമിക ധനകാര്യ സ്രോതസ്സായിരിക്കും ഹെൽത്ത് കെയർ എൻഡോവ്മെൻറ് ഫണ്ടെന്നും ഡോ. ഹലീമ പറഞ്ഞു. മന്ത്രാലയത്തിെൻറ ധനകാര്യഭാരം ക്രമേണ ഫണ്ടിലേക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ആശുപത്രികളുടെ നിർമാണം, വിവിധതലത്തിലുള്ള ആരോഗ്യപരിപാലന സ്ഥാപനങ്ങൾ സ്ഥാപിക്കൽ, ആശുപത്രി ഉപകരണങ്ങളും മരുന്നുകളും വാങ്ങൽ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ പരിപാലന മേഖലയിലെ ഗവേഷണം തുടങ്ങിയ മേഖലകളിൽ ഫണ്ടിെൻറ പിന്തുണ ഭാവിയിൽ ലഭ്യമാക്കാൻ കഴിയുമെന്നും ഡോ. ഹലീമ പറഞ്ഞു.

ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട മരുന്ന് നിർമാണശാലകൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ ഫണ്ട് നിക്ഷേപ സാധ്യതകൾ തേടുമെന്നും അവർ പറഞ്ഞു. പൊതു ആരോഗ്യ സേവനങ്ങൾക്കുള്ള ഉയരുന്ന ചെലവുകൾ മന്ത്രാലയത്തിെൻറ ചുരുങ്ങിയ ധനകാര്യ സ്രോതസ്സുകളെ വല്ലാതെ ഞെരുക്കുന്നതായി ഡോ. ഹലീമ പറഞ്ഞു. ഉയരുന്ന ജനസംഖ്യയും പകർച്ചവ്യാധിയിതര രോഗങ്ങൾ വർധിക്കുന്നതുമാണ് ഇതിന് കാരണം. ഡയാലിസിസിന് മാത്രം മന്ത്രാലയം വർഷത്തിൽ 35 ദശലക്ഷം റിയാലാണ് ചെലവഴിക്കുന്നത്. പ്രസവപരിചരണ മേഖലയിൽ വർഷം 21 ദശലക്ഷം റിയാലും ചെലവഴിക്കുന്നുണ്ട്. ഫീസും മറ്റു വരുമാനമാർഗങ്ങളിലുമായി ഇതിെൻറ ചെറിയ ഭാഗം മാത്രമാണ് തിരികെ ലഭിക്കുന്നത്. ആരോഗ്യപരിചരണം നൽകുന്നതിന് ചാരിറ്റി എൻഡോവ്മെൻറ് എന്ന ആശയം മേഖലയിലും ലോകത്തിലും നല്ല രീതിയിൽ നടന്നുപോകുന്ന സംവിധാനമാണെന്നും ഡോ. ഹലീമ പറഞ്ഞു. ധനസമാഹരണത്തിനായി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥലങ്ങളിൽ സർക്കാർ-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഹെൽത്ത് കെയർ പ്രോജക്ടുകൾ യാഥാർഥ്യമാക്കുന്നതും പരിഗണിക്കുമെന്ന് അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsendovement fund
News Summary - endovement fund-oman-gulf news
Next Story