എമർജിങ് ടീംസ് ഏഷ്യ കപ്പ് ഒമാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
text_fieldsമസ്കത്ത്: ശ്രീലങ്കയിൽ നടക്കുന്ന എ.സി.സി എമർജിങ് ടീംസ് ഏഷ്യ കപ്പിൽ ഒമാനെ ഇന്ത്യ അണ്ടർ 23 ടീം ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഒമാനുവേണ്ടി ആഖിബ് ഇല്യാസ് നേടിയ സെഞ്ച്വറി ഇന്ത്യൻ ടീമിെൻറ ശക്തമായ തിരിച്ചടിയിൽ പാഴാവുകയായിരുന്നു. 44.2 ഒാവറിൽ 203 റൺസുമായി ഒമാൻ ടീം ഒാൾ ഒൗട്ടായി. അജയ് ലാൽചേത 25 റൺസും മുഹമ്മദ് നദീം 21 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം 41.1 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. അങ്കുഷ് ബെയ്ൻസ് ആണ് ഇന്ത്യക്കുവേണ്ടി കൂടുതൽ റൺസ് നേടിയത്. 83 റൺസാണ് അങ്കുഷിെൻറ സമ്പാദ്യം. ഹിമ്മത് സിങ് 63 റൺസും പ്രഭ്സിമ്രാൻ സിങ് 28 റൺസും കരസ്ഥമാക്കി.
ടൂർണമെൻറിൽ ആദ്യകളിയിൽ ഒമാൻ ആതിഥേയരായ ശ്രീലങ്കയോടും തോറ്റിരുന്നു. 109 റൺസിനാണ് ശ്രീലങ്കയോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 324 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. അവിഷ്ക ഫെർണാണ്ടോ, സഹിത ബോയഗൊഡ, കമിന്ദു മെൻഡിസ്, ശമ്മു അഷാൻ എന്നിവർ അർധ സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് നിശ്ചിത ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ശ്രീലങ്കൻ ടീമിെൻറ ഒാപണർമാരായി കളത്തിലിറങ്ങിയ അവിഷ്ക ഫെർണാണ്ടോയും സന്തൂൺ വീരകോടിയും ശക്തമായ അടിത്തറ പണിതാണ് മടങ്ങിയത്. ഇവരുടെ കൂട്ടുകെട്ട് 75 ബാളിൽനിന്ന് 81 റൺസെടുത്തു. വീരകോടി 29 റൺസിന് പുറത്തായെകിലും ഫെർണാണ്ടോ 54 ബാളിൽ ഒമ്പത് ബൗണ്ടറി ഉൾപ്പെടെ 56 റൺസെടുത്തു. തുടർന്ന് വന്ന ബോയഗോഡ-മെൻഡിസ് കൂട്ടുകെട്ട് 90 ബാളിൽനിന്ന് 102 റൺസ് കരസ്ഥമാക്കി. മത്സരത്തിലെ ടോപ് സ്കോററായ ബോയഗോഡ 94 ബാളിൽനിന്ന് ആറ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 80 റൺസെടുത്തു. 62 ബാളിൽ ആറ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 75 റൺസാണ് മെൻഡിസിെൻറ സമ്പാദ്യം. ഒമാൻ ഒാപണർമാരായ ടി. ബണ്ഡാരിയും ജതീന്ദർ സിങ്ങും മോശമില്ലാത്ത തുടക്കമിട്ട് 109 ബാളിൽനിന്ന് 74 റൺസ് നേടിയെങ്കിലും തുടർന്നുവന്ന കളിക്കാർക്ക് മികവ് നിലനിർത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.