Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ...

ഒമാനിൽ പ്രേവശിക്കാൻ ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധം –ആർ.ഒ.പി

text_fields
bookmark_border
ഒമാനിൽ പ്രേവശിക്കാൻ ഇലക്ട്രോണിക്  പാസ്പോർട്ട് നിർബന്ധം –ആർ.ഒ.പി
cancel
camera_alt?????.??????? ??????? ???? ?????? ??? ???????

മസ്കത്ത്: ഒമാനിൽ പ്രേവശിക്കാൻ ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കിയ തായി പാസ്പോർട്ട് ആൻഡ് റെസിഡൻസി ജനറൽ ഡയറക്ടറേറ്റിലെ റെസിഡൻറ്സ് വിഭാഗം മേധാവി ലെഫ്.കേണൽ ഹിലാൽ ബിൻ സൈദ് അൽ വഹൈബി അറിയിച്ചു. എല്ലാ രാഷ്ട്രങ്ങളും ഇലക്ട്രോണിക് പാസ്പോർട്ടുകൾ (മെഷീൻ റീഡബിൾ) ഉപയോഗിക്കണമെന്നും കൈെകാണ്ട് എഴുതിയത് ഒഴിവാക്കുകയും ചെയ്യണമെന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ കൺവെൻഷനിലെ തീരുമാന പ്രകാരമാണ് നടപടി. രാജ്യത്ത് ജോലി ചെയ്യുന്നവർക്കും സന്ദർശനത്തിന് എത്തുന്നവർക്കും ഇൗ നിയമം ബാധകമാണ്. ചില രാജ്യങ്ങളുടെ വിദേശത്തെ എംബസികൾ പാസ്പോർട്ടുകൾ ഇപ്പോഴും കൈകൊണ്ട് എഴുതി നൽകി പുതുക്കുന്ന സാഹചര്യത്തിലാണ് ഇൗ നിർദേശമെന്നും ഹിലാൽ അൽ വഹൈബി അറിയിച്ചു.


രാജ്യത്തെ താമസനിയമം ലംഘിക്കുന്ന സാഹചര്യങ്ങളിൽനിന്ന് വിദേശികൾ ഒഴിഞ്ഞുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. വിസ ലഭിക്കുന്നതിനായി തെറ്റായ രേഖകൾ നൽകുക, നിയമപ്രകാരം അനുവദനീയമായ കാലയളവിൽ ബോധപൂർവം താമസാനുമതി പുതുക്കാതിരിക്കുക, ഒളിച്ചോടുന്ന സാഹചര്യത്തിൽ തൊഴിലുടമക്ക് തൊഴിലാളിയെ കുറിച്ച വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം വരുക എന്നിവയാണ് പ്രധാനപ്പെട്ട നിയമ ലംഘനങ്ങൾ. ഇത്തരം സാഹചര്യങ്ങളിൽ കുറ്റക്കാരനെ നിയമ നടപടികൾ പൂർത്തീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയോ പിഴയടച്ച് നിയമ നടപടികൾ അവസാനിപ്പിക്കുകയോ ആണ് ചെയ്യുന്നത്.


താമസ നിയമ പ്രകാരം വിദേശികൾക്ക് ഒരിക്കലും സ്ഥിരമായ താമസാനുമതി ലഭിക്കില്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. വിദേശിക്ക് ഒരു തവണ നൽകുന്ന താമസാനുമതി രണ്ടു വർഷത്തിലധികമാകരുതെന്നാണ് നിയമത്തിലെ 14ാം ആർട്ടിക്കിൾ നിർദേശിക്കുന്നത്. വിദേശികളുടെ പങ്കാളിക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കും താമസാനുമതി നൽകുന്ന നിയമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിദേശ തൊഴിലാളികളുടെ മക്കൾക്ക് 21 വയസ്സ് വരെ താമസാനുമതി ലഭിക്കും. വിദേശിയുടെ ചെലവിൽ ജീവിക്കുന്ന മറ്റ് ബന്ധുക്കൾക്ക് 18 വയസ്സ് വരെയാകും താമസാനുമതിയുണ്ടാവുകയെന്നും ഹിലാൽ അൽ വഹൈബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newselectronic pasport
News Summary - electronic pasport-oman-oman news
Next Story