Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസലോകത്തും...

പ്രവാസലോകത്തും പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്

text_fields
bookmark_border
പ്രവാസലോകത്തും പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്
cancel
camera_alt?.????.???.??? ?????????????? ??????????? ????? ?????????? ?????????????????? ?????????? ??????????????? ??????????????????

മസ്കത്ത്: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ചൂട് ഒട്ടും കുറയാതെ പ്രവാസലോകവും. വോട്ട് രേഖപ്പെടുത്താൻ വിവിധ സംഘടനാ അനുഭാവികൾ കൂട്ടമായി നാട്ടിലേക്കുപോയിക്കഴിഞ്ഞു. പേ ാകാൻ സാധിക്കാത്തവരാകെട്ട പ്രചാരണത്തിെൻറ കൊട്ടിക്കലാശമെന്നവണ്ണം സമൂഹമാധ്യ മങ്ങൾ വഴിയും ഫോണിൽ വിളിച്ചുമെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് ഉ റപ്പിക്കുന്ന തിരക്കിലുമാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 23ന് മുമ്പുള്ള അവസാന വാരാന്ത്യ ദിവസമായതിനാൽ വെള്ളി,ശനി ദിവസങ്ങളിൽ പാർട്ടി അനുഭാവികളെല്ലാം പ്രചാരണത്തിൽ കൂടുതൽ സജീവമായിരുന്നു. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണത്തിലാണ് എല്ലാവരും ശ്രദ്ധയൂന്നിയിരിക്കുന്നത്. സോഷ്യൽമീഡിയ ഇത്രമേൽ സ്വാധീനിച്ച ആദ്യ തെരഞ്ഞെടുപ്പുമാകാം ഇത്.
നാട്ടിലെ ചില സ്ഥാനാർഥികളുടെ വാട്സ്ആപ് ശബ്ദ സന്ദേശങ്ങൾ അതതു മണ്ഡലങ്ങളിലെ വോട്ടർമാരിൽ എത്തിയത്‌ അനുഭാവികളുടെ ആവേശം ഇരട്ടിയാക്കി. എങ്ങനെയെങ്കിലും നാട്ടിലെത്തി വോട്ട് ചെയ്യണമെന്ന് അവസാന നിമിഷം ആഗ്രഹിച്ച അനുഭാവികൾക്ക് വിലങ്ങുതടിയായി കനത്ത ടിക്കറ്റ് നിരക്ക്. തെരഞ്ഞടുപ്പ് ദിവസം വരെ വിമാന ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയും ഉണ്ട്.

നാട്ടിൽപോകാൻ കഴിയാത്തവർ കുടുംബക്കാരുടെയും, സുഹൃത്തുക്കളുടെയും വോട്ടുറപ്പിക്കാൻ വിഡിയോ-ഓഡിയോ സന്ദേശങ്ങൾ തയാറാക്കാനും അയക്കാനുമുള്ള തിരക്കിലാണ്. സംഘടനകളുടെ നേതൃത്വത്തിൽ വോട്ടുചെയ്യാൻ ഒരുമിച്ച് ആളുകളെ കൊണ്ടുപോകുന്നുമുണ്ട്. ഇതിനായി ടിക്കറ്റുകൾ നേരത്തേ ഒരുമിച്ച് ബുക്ക് ചെയ്തിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് വൺവേ ടിക്കറ്റിെൻറ പകുതിനിരക്ക് നൽകിയും മറ്റുമാണ് സംഘടനകൾ യാത്രക്ക് സൗകര്യമൊരുക്കിയത്. മസ്കത്ത് കെ.എം.സി.സിയുടെ വോട്ടുവിമാനം കഴിഞ്ഞദിവസങ്ങളിലായി നാട്ടിലെത്തി. രണ്ട് വിമാനങ്ങളിലായി നാൽപതോളം പ്രവർത്തകരാണ് വോട്ട്രേഖപ്പെടുത്താൻ നാട്ടിലേക്ക് പോയത്. നിരവധി പേർ നേരത്തേ പ്രചാരണ പരിപാടികളിൽ പെങ്കടുക്കാൻ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവിധ സംഘടനകളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വോെട്ടടുപ്പിൽ പങ്കാളികളാകാൻ നിരവധി പേർ ഇന്നും നാളെയുമായും യാത്ര തിരിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ചാർേട്ടഡ് വിമാനങ്ങൾ പറന്നുയർന്നിരുന്നെങ്കിലും ചട്ടലംഘനമാകുമെന്ന പേടിയിലാണ് പല പ്രവാസി സംഘടനകളും ഇക്കുറി അതിൽനിന്ന് പിന്നാക്കം പോയത്. ബാച്ച്ലർ ക്വാർേട്ടഴ്സുകളിലും മലയാളികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലുമെല്ലാം തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാണ്. വടക്കൻകേരളത്തിൽ വടകര, കണ്ണൂർ മണ്ഡലങ്ങളും മധ്യകേരളത്തിൽ തൃശൂരും, തെക്കൻ കേരളത്തിൽ പത്തനംതിട്ട, തിരുവനന്തപുരവുമാണ് ചർച്ചാ വിഷയം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമുള്ള സൗഹൃദ കൂട്ടായ്മകളിൽ പ്രധാനമായും തെരഞ്ഞെടുപ്പ് ആയിരുന്നു ചർച്ച.

അനുഭാവികളെയും അഭ്യുദയകാംക്ഷികളെയും നേരിൽ കാണാനും സംസാരിക്കാനുമായി രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളോട് ആഭിമുഖ്യമുള്ളവർ സമയം കണ്ടെത്തി. ഇക്കുറി നാട്ടിൽനിന്നുള്ള രാഷ്ട്രീയ നേതാക്കൾ സലാല ഒഴിച്ചുള്ള ഒമാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എത്തിയിരുന്നില്ല. പൊതുപരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ ഒമാൻ സർക്കാർ കർശനമായി പാലിക്കാൻ ഇടയുണ്ടെന്ന സൂചനയെ തുടർന്നാണ് നാട്ടിൽനിന്നുള്ള നേതാക്കളെ പൊതുപരിപാടികളിൽനിന്ന് ഒഴിവാക്കിയത്.

രാഷ്ട്രീയ സംഘടനകളുടെ പ്രവാസി പോഷക സംഘടനാ നേതാക്കളും നാട്ടിലെത്തി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ഒ.െഎ.സി.സി, കെ.എം.സി.സി, ഇടതുപക്ഷ, ബി.ജെ.പി സംഘടനകളുടെ ഉത്തരവാദപ്പെട്ട പ്രവർത്തകരെല്ലാം നേരത്തേ നാട്ടിലെത്തി പാർട്ടിക്ക് കൂടുതൽ വോട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഒ.ഐ.സി സി അധ്യക്ഷൻ സിദ്ദിഖ് ഹസൻ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ തുടങ്ങിയവർ വിവിധ പ്രചാരണ പരിപാടികളിൽ പെങ്കടുത്തു. ഒ.െഎ.സി.സി ഭാരവാഹികൾ അതത് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥിക്കായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ നിർദേശിച്ചിരുന്നതായി സിദ്ദീഖ് ഹസൻ പറഞ്ഞു. അതോടൊപ്പം വ്യക്തിബന്ധങ്ങൾ ഉള്ള മണ്ഡലങ്ങളിൽ പോകാനും നിർദേശിച്ചിട്ടുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. എന്തായാലും ഓരോ വോട്ടും നിർണായകമായതിനാൽ അതുറപ്പിക്കാനുള്ള കൈമെയ് മറന്നുള്ള പ്രവർത്തനത്തിലാണ് പ്രവാസലോകത്തുള്ളവരും തെരഞ്ഞെടുപ്പുചൂടിൽ നാട്ടിൽപോയവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam news
News Summary - election - oman-gulf news
Next Story