Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏലക്ക കിട്ടാക്കനി; ...

ഏലക്ക കിട്ടാക്കനി; വിലയോ പൊള്ളും

text_fields
bookmark_border
ഏലക്ക കിട്ടാക്കനി;  വിലയോ പൊള്ളും
cancel

സുഹാർ: സുഗന്ധവ്യഞ്ജനങ്ങളിൽ പ്രഥമ സ്ഥാനമുള്ള ഏലക്കക്ക് വിപണിയിൽ ആവശ്യക്കാരേ റുന്നു. ഉള്ളതിനുതന്നെ തീ വിലയുമാണ്. വലുപ്പം കൂടിയ ഇനത്തിന് ശനിയാഴ്ചയിലെ വിപണി വില കിലോ 220 റിയാലാണ്. ആറു മാസം മുമ്പ് 60 റിയാലും അതിനടുത്തുമായിരുന്നു വിവിധയിനം ഏലക ്കകളുടെ കിലോ വില. ഗ്വാട്ടമാലയിൽനിന്നും ഇന്ത്യയിൽനിന്നുമാണ് പ്രധാനമായും ഏലക്ക ഗൾഫ് രാജ്യങ്ങളിൽ എത്തുന്നത്. കൂടുതലും ഗ്വാട്ടമാലയിൽനിന്നാണ് ഗൾഫിലേക്കുള്ള ഏലക്ക വരുന്നത്. ഇന്ത്യയിൽ അടുത്തിടെയുണ്ടായ പ്രളയത്തിലും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളിലുമായി ഏലംകൃഷി നശിച്ചതും വിപണിയിൽ ക്ഷാമം നേരിടാൻ കാരണമായി. ഒമാനിൽ സുഗന്ധവ്യഞ്ജനങ്ങൾ പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്ന പ്രമുഖ കമ്പനികൾ ഈയിടെ ഏലക്ക വിതരണം നടത്തുന്നില്ല. വില കൂട്ടി മാർക്കറ്റിൽ കൊടുക്കാനാകാത്തതാണ് കാരണം.

കേരളമടക്കം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഏലം ആഭ്യന്തര വിപണിക്കുതന്നെ പോരാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വർഷമായി വിലക്കയറ്റമാണെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബർ മുതലാണ് വിലക്കയറ്റം രൂക്ഷമായത്. എലിഫൻറ് ബ്രാൻറിെൻറ ശരാശരി ആറ് മില്ലിമീറ്റർ വലുപ്പമുള്ള ഏലക്കക്ക് 30 റിയാൽ ആയിരുന്നത് 110 റിയാലിലേക്ക് എത്തി നിൽക്കുന്നു.

ഇന്ത്യൻ ഏലക്ക ജനുവരി 10ന് ദുബൈ മൊത്ത വിപണിയിൽ വില കിലോക്ക് 1,550 ദിർഹമായിരുന്നു. ശനിയാഴ്ച അത് 2,150 ദിർഹമായി മാറി. ഒരാഴ്ചയിലെ മാറ്റമാണിതെന്ന് ഒമാനിലെ ഭക്ഷ്യോൽപന്ന വിതരണ കമ്പനിയായ നദ ഹാപ്പിനെസ് ട്രേഡിങ് കമ്പനി പർച്ചേസിങ് മേധാവി മുഹമ്മദ്‌ ജുനൈദ് പറയുന്നു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏലം വിളവെടുപ്പ്. അതുകഴിഞ്ഞ് 60 ദിവസംകൊണ്ട് ഏലം വിപണിയിൽ സുലഭമായി എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും വില കുത്തനെ കയറുന്ന കാഴ്ചയാണ് കാണുന്നതെന്നും ജുനൈദ് പറയുന്നു.

പ്രധാനമായും എട്ട് എം.എം, ഏഴ് എം.എം, ആറ് എം.എം സൈസുകളിലാണ് ഏലക്ക വിപണിയിൽ എത്തുന്നത്. ഫെബ്രുവരിയിൽ ദുബൈയിൽ നടക്കുന്ന ഗൾഫ് ഫുഡ് പ്രദർശനത്തിൽ ഏലവുമായി വില കുറവുള്ള രാജ്യങ്ങളുടെ സ്റ്റാളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭക്ഷ്യോൽപന്ന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newselam
News Summary - elam-oman-gulf news
Next Story