Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെരുന്നാൾ: ഹബ്ത...

പെരുന്നാൾ: ഹബ്ത മാർക്കറ്റിൽ തിരക്കേറി

text_fields
bookmark_border
the view of bahla habta market
cancel
camera_alt

ബഹ്ല ഹബ്ത മാർക്കറ്റിൽനിന്നുള്ള കാഴ്ച

മസ്കത്ത്: പെരുന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവിധ ഗവർണറേറ്റുകളിൽ ഈദ് ഹബ്തകൾ സജീവമായി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റ് സാധനങ്ങളും വാങ്ങാൻ നിരവധിയാളുകളാണ് ഹബ്ത ചന്തകളിലെത്തുന്നത്. രാജ്യത്തിന്‍റെ തനത് പാരമ്പര്യങ്ങളിൽപെട്ട ഒന്നാണ് ഹബ്ത മാർക്കറ്റുകൾ. നോമ്പ് അവസാനപത്തിലാണ് രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച് ഇത്തരം ചന്തകൾ ഉയരുക. കന്നുകാലികൾ അടക്കം പെരുന്നാളിന് ജനങ്ങൾക്ക് വേണ്ട എല്ലാ വസ്തുക്കളും ഈ തുറന്ന ചന്തയിലൂടെ ലഭിക്കും. സൂര്യോദയം മുതൽ രാവിലെ പതിനൊന്ന് വരെയും ചിലയിടങ്ങളിൽ ഉച്ചക്ക് ഒരു മണി വരെയുമായിരിക്കും ഹബ്തയുണ്ടാകുക. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽനിന്നും ജനങ്ങളെത്തും.

ബൗശർ, നഫായിൽ, ഫഞ്ച, ഇബ്ര, വാദി ബനീ ഖാലിദ്, അൽ തബ്തി, അൽ യഹ്മാദി അൽ ഹംറ, നിസ്‌വ, റുസ്തഖ്, സമാഇൽ (സുറൂർ), സൂർ, വാദി അൽ മആവിൽ, ഖാബൂറ, അൽ മിന്തരിബ്, ജഅലാൻ ബനീ ബൂ അലി, സുവൈഖ്, ബഹ്‌ല, ബർക, ജഅലാൻ ബനീ ബു ഹസൻ, നഖൽ, സീബ്, അൽ ഖാബിൽ, അൽ കാമിൽ അൽ വാഫി, അൽ ഖാബിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹബ്ത മാർക്കറ്റുകൾ സാധാരണ നിലയിൽ നടന്നുവരുന്നത്.കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലയ്ക്ക് ഉരുക്കളെ വിൽക്കാനുള്ള അവസരം കൂടിയാണിത്.

പണ്ട് മുതലേയുള്ള ശീലമായതുകൊണ്ട് റമദാൻ അവസാന ഘട്ടത്തിലാണ് ജനങ്ങൾ മാർക്കറ്റ് സന്ദർശിക്കാൻ കാത്തിരിക്കുക. കുട്ടികൾക്ക് ഒമാനി പാരമ്പര്യങ്ങളെ കുറിച്ച് ആധികാരികമായി  മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഹബ്ത മാർക്കറ്റുകൾ. പുതുതലമുറയെ കൂട്ടിയാണ് ഒമാനികൾ ഇത്തരം മാർക്കറ്റുകളിൽ എത്തുക. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടകങ്ങളെ വരെ വാങ്ങാൻ ആളുകളെത്തും.കാലികളെ വാങ്ങാൻ ഹബ്തയിൽ പോകുന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് ഇബ്രി വിലായത്തിലെ  ഇബ്രാഹിം അൽ സഈദി പറഞ്ഞു. ഈദ് ഹബ്തകളിൽ പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി കന്നുകാലികളെ തിരഞ്ഞെടുക്കാനാവും. പലപ്പോഴും വിലപേശി കന്നുകാലികളെ മേടിക്കാൻ കഴിയുമെന്നത് പ്രത്യേകതയാണ്. തുറന്ന ഇടങ്ങളിലോ ഈത്തപ്പനകൾ, മാവ്, ഗാഫ് മരം എന്നിവയുടെ തണലിലോ കോട്ടകൾക്കും മാളികകൾക്കും സമീപമോ ആണ് സാധാരണ ഹബ്ത മാർക്കറ്റുകൾ കണ്ടുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHabta MarketEid 2024
News Summary - Eid ul-fitr: Crowded at Habta Market
Next Story