ത്യാഗത്തിെൻറ ഒാർമ പുതുക്കി ബലിപെരുന്നാൾ
text_fieldsമസ്കത്ത്: ആത്മസമർപ്പണത്തിെൻറയും ത്യാഗത്തിെൻറയും ഒാർമപുതുക്കി ഒമാനിലും മറ്റ് ഗൾഫ്രാഷ്ട്രങ്ങളിലും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. കേരളത്തിൽ നാളെയാണ് ബലി പെരുന്നാൾ. പുതുവസ്ത്രങ്ങൾ ധരിച്ചും സുഗന്ധദ്രവ്യങ്ങൾ പൂശിയും സ്വദേശികൾക്കൊപ്പം പ്രവാസികളും ഇന്ന് ഈദ്ഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചു കൂടും. ദൈവത്തെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന തക്ബീർ ധ്വനികളാൽ ഈദ്ഗാഹുകളും മസ്ജിദുകളും മുഖരിതമാക്കും.
ദൈവമഹത്വങ്ങളുമായി മഹാനായ ഇബ്രാഹീം നബിയുടെ ത്യാഗത്തിെൻറ ജീവിതത്താളുകൾ ഇമാമുമാർ ഒരിക്കൽ കൂടി അനുസ്മരിക്കും. മുസ്ലിം ലോകം നേരിടുന്ന ദുരിതവും വെല്ലുവിളികളും സമുദായത്തെ തെറ്റായ വഴിയിലേക്ക് നയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശക്തികൾക്ക് എതിരായ പോരാട്ടങ്ങളും ഖുത്തുബയിൽ വിഷയമാകും. മലയാളി ഇൗദ്ഗാഹുകളിൽ കേരളത്തിലെ പ്രളയബാധിതരോട് െഎക്യപ്പെടാനുള്ള ആഹ്വാനങ്ങൾ ഉയരും. പ്രാർഥനകൾെക്കാപ്പം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൈകോർക്കാനും ഇമാമുമാർ ഉദ്ബോധിപ്പിക്കും. പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനകൾക്കും ശേഷം വിശ്വാസികൾ ആശംസകൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തുമാണ് ഈദ് മുസല്ലകളിൽനിന്ന് പിരിയുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകൾ ഒരുങ്ങിക്കഴിഞ്ഞു. ഗാല, സീബ്, റൂവി, വാദീകബീർ, ഖദറ, ഫലജ്, മുസന്ന, സൂർ, ജഅ്ലാൻ ബനീ ബുആലി, സലാല തുടങ്ങിയയിടങ്ങളിലെല്ലാം ഇൗദ്ഗാഹുകളുണ്ട്. മലയാളികൾക്ക് ഒപ്പം മറ്റ് രാജ്യക്കാരും ഇൗ ഇൗദ്ഗാഹുകളിൽ പെങ്കടുക്കും.
വെള്ളപ്പൊക്ക ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മലയാളി സമൂഹത്തിന് പൊലിമയില്ലാത്ത പെരുന്നാളായിരിക്കും ഇക്കുറി. പെരുന്നാൾ വസ്ത്രങ്ങൾ എടുക്കാൻ വെച്ചിരുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയവരുണ്ട്. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോകാനിരുന്ന ചിലർ പ്രളയത്തിെൻറ പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കിയിട്ടുണ്ട്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടയിലാണ് ബലിപെരുന്നാൾ എത്തുന്നത്. ഇൗദ്ഗാഹിനും ഭക്ഷണത്തിനും ശേഷം ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകാനാണ് പലരുടെയും തീരുമാനം. മലയാളി സംഘടനകൾ പെരുന്നാൾ ആഘോഷ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
യു.എ.ഇ അടക്കം മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് വിദേശികളടക്കം നിരവധിപേർ ഇതിനകം സലാലയിൽ എത്തിയിട്ടുണ്ട്. ഒമാൻ-യു.എ.ഇ റോഡതിർത്തികളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയുമായി മസ്കത്തിൽനിന്നും ഒമാെൻറ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരും സലാലയിൽ എത്തും. മസീറ ദ്വീപ്, ജബൽ അഖ്ദർ, ജബൽ ഷംസ് തുടങ്ങി ചൂട് കുറഞ്ഞ സ്ഥലങ്ങളിലും സഞ്ചാരികൾ അവധി ദിവസങ്ങളിൽ എത്തും. തിങ്കളാഴ്ച ഹബ്ത മാർക്കറ്റുകളിൽ അടക്കം ആടുമാടുകൾ ഏറെ വിൽപനക്ക് എത്തി. ഇവയെ വാങ്ങാനും തിരക്കും അനുഭവപ്പെട്ടു. മത്ര സൂഖിൽ സൊമാലിയൻ, പാക്കിസ്ഥാൻ, സ്വദേശി ആടുകളെ വിൽപനക്കെത്തിച്ചു. 175 റിയാൽ വരെ വിലയുള്ള പാക്കിസ്ഥാനി ആടുകൾക്കായിരുന്നു ആവശ്യക്കാർ ഏറെ. സ്വദേശി ഇനങ്ങൾക്ക് എൺപത് റിയാലും സൊമാലിയന്‍ അമ്പത് റിയാലുമായിരുന്നു വില. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വദേശികൾ പലരും സ്വദേശങ്ങളിലേക്ക് പോയതിനാൽ മത്ര സൂഖിലെ വ്യാപാര സ്ഥാപനങ്ങളിൽ തിങ്കളാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.