Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബലിപെരുന്നാൾ: ഒമാനിൽ...

ബലിപെരുന്നാൾ: ഒമാനിൽ അഞ്ചു ദിവസം പൊതു അവധി

text_fields
bookmark_border
ബലിപെരുന്നാൾ: ഒമാനിൽ അഞ്ചു ദിവസം പൊതു അവധി
cancel

മസ്കത്ത്: ഒമാനിൽ അറഫ ദിനമായ ആഗസ്റ്റ് 11 മുതൽ 15 വ്യാഴം വരെ ബലിപെരുന്നാൾ പൊതു അവ ധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി ചേർത്ത് ഒമ്പതു ദിവസത്തെ അവധിയാണ് ലഭിക്കുക. മ റ്റ് ഗൾഫ് രാജ്യങ്ങളിൽ 11നാണ് പെരുന്നാൾ. എന്നാൽ, ഒമാനിലും കേരളത്തിലും 12നാണ് പെരുന്നാ ൾ. പൊതു അവധിക്കും വാരാന്ത്യ അവധിക്കും ശേഷം ആഗസ്റ്റ് 18നായിരിക്കും അടുത്ത പ്രവൃത്തിദ ിനം. സ്വകാര്യ സ്ഥാപനങ്ങൾക്ക് അത്യാവശ്യമുള്ള പക്ഷം അവധിദിനങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കുന്ന പക്ഷം മതിയായ ആനുകൂല്യങ്ങൾ നൽകണമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.


പെരുന്നാൾ മുൻനിർത്തി ഭക്ഷ്യോൽപന്നങ്ങളുടെ സുരക്ഷ പരിശോധന കർക്കശമാക്കിയതായി റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നടപടി. യൻകൽ, ദിമാ വ തായീൻ, ഹൈമ, നഖൽ, ഇബ്രി എന്നിവിടങ്ങളിൽ പുതിയ കശാപ്പുശാലകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പൂന്തോട്ടങ്ങളും പാർക്കുകളും പെരുന്നാൾ അവധിക്ക് സഞ്ചാരികളെ സ്വീകരിക്കുന്നതിന് ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നുതുടങ്ങി. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിൽ ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ നൂറ് റിയാലിനോട് അടുത്തും അതിന് മുകളിലുമാണ്.


ഒമാൻ എയറിലാകെട്ട ആഗസ്റ്റ് 10, 11 തീയതികളിൽ യഥാക്രമം കൊച്ചിയിലേക്ക് 199, 153 റിയാലും കോഴിക്കോേട്ടക്ക് 211, 112 റിയാലും തിരുവനന്തപുരത്തേക്ക് 181,153ഉം റിയാലും നൽകണം. നീണ്ട അവധി ലഭിച്ചതോടെ സ്വദേശികൾ കൂടുതലും പുറംരാജ്യങ്ങളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. വർധിച്ച ആവശ്യത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്, ടൂർ പാക്കേജ് നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ടെന്ന് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. തുർക്കിയാണ് കൂടുതൽ പേരുടെയും ലക്ഷ്യസ്ഥാനം. സുഖകരമായ കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം. ഒമാൻ എയറിന് പുറമെ സലാം എയറും തുർക്കിയിലേക്ക് സർവിസ് നടത്തുന്നുണ്ട്. തുർക്കിക്ക് പുറമെ ജോർജിയ, അസർബൈജാൻ, കംബോഡിയ എന്നിവിടങ്ങളാണ് യാത്രികരുടെ പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.


സലാലയിലേക്കും പെരുന്നാൾ അവധിക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർ അടക്കം വിദേശികൾ പെരുന്നാൾ അവധിക്ക് കൂടുതലായി സലാലയിലെത്തും. ചാറ്റൽ മഴയും കോടമഞ്ഞുമടക്കമുള്ള ഖരീഫിെൻറ മനോഹാരിതക്ക് പുറമെ ബലൂൺ കാർണിവൽ അടക്കം വൈവിധ്യങ്ങളായ പരിപാടികൾ സലാലയിലെത്തുന്നവർക്ക് മികച്ച അനുഭവം നൽകും. ഇത്തീനിലെ സലാല ടൂറിസം ഫെസ്റ്റിവൽ നഗരിയിലും പെരുന്നാൾ അവധിക്കാലത്ത് വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newseid
News Summary - eid-oman-gulf news
Next Story