Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനികൾക്ക് ഇ-ഗെയിം...

ഒമാനികൾക്ക് ഇ-ഗെയിം ഒരു ചെറിയ കളിയല്ല

text_fields
bookmark_border
ഒമാനികൾക്ക് ഇ-ഗെയിം ഒരു ചെറിയ കളിയല്ല
cancel

മസ്കത്ത്: ഒമാനികൾ ദിവസത്തിലെ 87 മിനിറ്റ് ഇലക്ട്രോണിക് ഗെയിമുകൾക്കായി മാറ്റിവെച് ചിരിക്കുകയാണെന്ന് പുതിയ പഠനം. പൊതുവിൽ ജോലി ചെയ്യുന്നതിൽ വിമുഖത കാണിക്കാത്ത ഒമാന ി സമൂഹം ഇ-ഗെയിം ഉൾപ്പെടെയുള്ള വിനോദങ്ങളിൽ മുഴുകുന്നതിൽ വളരെ സന്തോഷം കണ്ടെത്തുന്ന തായും പഠനത്തിെൻറ ഭാഗമായി നടത്തിയ സർവേ വെളിപ്പെടുത്തുന്നു.

നാഷനൽ സെൻറർ ഫോർ സ് റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ‌.സി‌.എസ്.ഐ) നടത്തിയ സർവേയിലാണ് സാങ്കേതിക ലോകത്തിലൂടെ വിനോദം കണ്ടെത്തുന്ന ശ്രദ്ധേയമായ കണക്കുകൾ വിവരിക്കുന്നത്. ഒമാനികൾ ദിവസവും ശരാശരി 87 മിനിറ്റാണ് ഇലക്ട്രോണിക് ഗെയിമുകൾക്കായി ഉപയോഗിക്കുന്നത്. പുരുഷന്മാരാണ് ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ. പ്രതിദിനം 94 മിനിറ്റാണ് പുരുഷന്മാർ ഗെയിമുകൾക്കായി ഉപയോഗിക്കുന്നത്. എങ്കിലും, ഗാഡ്‌ജറ്റ് ഉപയോഗത്തിെൻറ കാര്യത്തിൽ പുരുഷന്മാരേക്കാൾ മുന്നിൽ സ്ത്രീകളാണ്.

35 ശതമാനം ഒമാനി കുടുംബങ്ങളും ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുന്നതായും 68 ശതമാനം ഒമാനി കുടുംബങ്ങളിൽ ടാബ്‌ലെറ്റ് (അല്ലെങ്കിൽ ഐപാഡ്) ഉണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് ഗെയിമിങ് ഉപകരണമായ പ്ലേസ്റ്റേഷനെയാണ് 59 ശതമാനം പേരും ആശ്രയിക്കുന്നത്. എക്സ്ബോക്സ് ഏഴു ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് ഗെയിമുകൾ (82 ശതമാനം) കളിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണം മൊബൈൽ ഫോണാണെന്നും പ്ലേസ്റ്റേഷൻ (39 ശതമാനം), ടാബ്‌ലെറ്റുകൾ (എട്ട് ശതമാനം) എന്നിവയാണ് ഇത്. 18 വയസ്സും അതിൽ കൂടുതലുമുള്ള 1,501 പൗരന്മാരുടെ സാമ്പിളുകൾ ശേഖരിച്ച് 2019 സെപ്റ്റംബർ 22 മുതൽ 30 വരെയാണ് സർവേ സംഘടിപ്പിച്ചത്.

രാജ്യത്തെ മൂന്നിൽ രണ്ടു ഭാഗവും (68 ശതമാനം) വിശ്വസിക്കുന്നത് ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുന്നത് സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ ഒരു പരിധിവരെ മോശം പ്രത്യാഘാതമുണ്ടാക്കുമെന്ന് തന്നെയാണ്. കുട്ടികളെ ഗെയിമുകൾ കളിക്കാൻ അനുവദിക്കുന്ന ശരാശരി പ്രായം 13 വയസ്സ് ആയിരിക്കണമെന്ന് പ്രതികരിച്ചവരുമേറെയാണ്. എന്നാലും, 13 വയസ്സിന് താഴെയുള്ള ഒമാനിലെ കുട്ടികളിൽ പകുതിയിലധികം പേരും ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുന്നതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികൾക്ക് മൊബൈൽ ഫോണിൽ തന്നെ ഗെയിം കളിക്കുന്നതിനാണ് ഏറെ ഇഷ്ടം. 71 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് സ്മാർട്ട്ഫോണുകൾ തന്നെയാണ്. ടാബ്‌ലെറ്റുകൾ (59 ശതമാനം), പ്ലേ സ്റ്റേഷൻ ഉപകരണം (38 ശതമാനം), കമ്പ്യൂട്ടറുകൾ (ഏഴ് ശതമാനം), എക്സ്ബോക്സ് (രണ്ടു ശതമാനം) എന്നിവയാണ് മറ്റു തെരഞ്ഞെടുപ്പുകൾ. കുട്ടികൾക്കിടയിൽ റേസിങ് ഗെയിമുകൾക്ക് തന്നെയാണ് പ്രിയമേറെ. ഒമാനിലെ കുട്ടികൾ സ്കൂൾ ദിവസങ്ങളിൽ ശരാശരി 40 മിനിറ്റ് ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. വേനൽ അവധിക്കാലത്ത് ശരാശരി 173 മിനിറ്റാണ് ഗെയിമുകളുടെ ലോകത്തെ ഇവരുടെ സാന്നിധ്യം. എങ്കിലും13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം നിരീക്ഷിക്കുന്നതിലും ഒമാനികൾ ശ്രദ്ധാലുക്കളാണ്. 74 ശതമാനം രക്ഷിതാക്കളും ഇത്തരത്തിൽ നിരീക്ഷണത്തിൽ ജാഗ്രത പുലർത്തുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newse-game
News Summary - e-game-oman-gulf news
Next Story