വ്യാജ റിയാലുമായി സലാലയിൽ നാലു വിദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: വ്യാജ റിയാലുമായി നാലു വിദേശികൾ സലാലയിൽ പിടിയിലായി. കടയിൽ നോട്ട് മാറിയെടുക്കാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്. വ്യാജ റിയാൽ നിർമിച്ചതിനും കൈമാറാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയതായി ദോഫാർ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. 50 റിയാലിെൻറ കള്ളനോട്ടാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചത്. നിരവധി കടകളിലും ഫില്ലിങ് സ്റ്റേഷനുകളിലും നേരത്തേ ഇവർ വ്യാജനോട്ട് മാറിയെടുത്തിട്ടുണ്ട്. പ്രതികളെന്നു സംശയിച്ചവരെ നിരീക്ഷണത്തിനൊടുവിൽ കടയിൽ തട്ടിപ്പിന് ശ്രമിക്കവെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പ്രതികൾ ഏതു രാജ്യക്കാർ ആണെന്ന വിവരം വ്യക്തമല്ല. രാത്രി കടയിൽ കത്തി കാട്ടി കവർച്ച നടത്തിയ കേസിലും പ്രതികൾ കുറ്റം സമ്മതിച്ചു. മുഖംമൂടി ധരിച്ചെത്തിയ പ്രതികളിൽ മൂന്നുപേർ കടക്കാരനെ ബന്ദിയാക്കിയശേഷം ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ റീചാർജ് കാർഡുകൾ കവരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പണമിരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ മൂന്ന് ആഫ്രിക്കൻ വംശജരെ മസ്കത്തിൽ പിടികൂടി. സ്വദേശിയുടെ പരാതിയിലാണ് ഇവരെ ബോഷർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ തട്ടിപ്പിന് ഉപയോഗിക്കുന്ന മഷി, പേപ്പർ ക്ലിപ് തുടങ്ങിയ സാധനങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.