ദാർസൈത്ത് വിസ മെഡിക്കൽ സെൻററിൽ കോവിഡ് പരിശോധനക്ക് സൗകര്യം
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ വിദേശികളുടെ കോവിഡ് പരിശോധനക്കായി രണ്ടു ക േന്ദ്രങ്ങൾ കൂടി. ദാർസൈത്തിലെ മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ (വിസ മെഡിക്കൽ) ബുധനാഴ്ച പരിശോധന ആരംഭിച്ചു. അൽ റുസൈൽ അൽ ഷരാദിയിലെ മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും. രണ്ടു കേന്ദ്രങ്ങളും രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുമണി വരെ ആയിരിക്കും പ്രവർത്തിക്കുക. രണ്ടിടങ്ങളിലെയും നിലവിലുള്ള സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. മത്ര മേഖലയിൽ മത്ര ഹെൽത്ത് സെൻറർ, സബ്ലത്ത് മത്ര എന്നിവിടങ്ങളിലെ പരിശോധനാ ക്യാമ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ എത്തി. പഴയ വാലി ഒാഫിസിന് സമീപമുള്ള ക്യാമ്പ് ചൊവ്വാഴ്ച ആരംഭിച്ചു. ഹയ്യ് അൽ മിന, ഹസൻ ബിൻ താബിത് സ്കൂൾ എന്നിവിടങ്ങളിലെ സെൻററുകൾ വൈകാതെ ആരംഭിക്കും.
കോവിഡ് പരിശോധനക്കായി മസ്കത്തിന് പുറത്ത് മൂന്നു കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. സലാല, നിസ്വ, സുഹാർ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. അതിവേഗത്തിൽ രോഗനിർണയം നടത്താനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും. രോഗ പരിശോധന നടത്തുന്നതിനുള്ള രാസവസ്തുക്കൾ ലഭ്യമാകുന്ന മുറക്ക് ഇവ പ്രവർത്തനമാരംഭിക്കും.കോവിഡ് സ്ഥിരീകരിച്ചവർക്കായുള്ള െഎസൊലേഷനുവേണ്ടി എല്ലാ ഗവർണറേറ്റുകളിലും ഏകീകൃത സെൻററുകൾ സ്ഥാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റു സർക്കാർ വകുപ്പുകളുമായും സ്വകാര്യമേഖലയുമായും സഹകരിച്ചാണിത് സ്ഥാപിച്ചത്. മസ്കത്തിനുപുറമെ മറ്റു ഗവർണറേറ്റുകളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് െഎെസാലേഷൻ സെൻററുകൾക്ക് തുടക്കമിട്ടത്. അതിനിടെ മത്ര വിലായത്തിൽ വീടുകൾ കയറിയുള്ള വൈദ്യപരിശോധന ചൊവ്വാഴ്ച തുടങ്ങി. വീടുകളിലും പൊതുസ്ഥലങ്ങളിലുമെത്തിയ മെഡിക്കൽ സംഘാംഗങ്ങൾ രോഗലക്ഷണങ്ങൾ ഉള്ളവരോട് ക്യാമ്പുകളിൽ എത്താൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.