Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെകുനു ചുഴലിക്കാറ്റ്...

മെകുനു ചുഴലിക്കാറ്റ് കാറ്റഗറി രണ്ട് വിഭാഗത്തിൽ; ദോഫാറിൽ മഴ തുടരുന്നു

text_fields
bookmark_border
മെകുനു ചുഴലിക്കാറ്റ് കാറ്റഗറി രണ്ട് വിഭാഗത്തിൽ; ദോഫാറിൽ മഴ തുടരുന്നു
cancel

മസ്കത്ത്: മെകുനു ചുഴലിക്കാറ്റിന് ശക്തിയേറി. കാറ്റഗറി രണ്ട് വിഭാഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോരിറ്റി ട്വിറ്ററിൽ അറിയിച്ചു. കാറ്റിെൻറ കേന്ദ്രഭാഗത്തിന് 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ് വേഗത. ഒമാനിലെ തെക്കൻ തീരമായ ദോഫാർ ഗവർണറേറ്റിലേക്കാണ് കാറ്റിെൻറ ദിശ. തീരത്ത് നിന്ന് 150 കിലോമീറ്റർ അകലെയാണ് കാറ്റ് നിലവിൽ ഉള്ളതെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി വെളളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

ചുഴലിക്കാറ്റിെൻറ ഭാഗമായുള്ള പ്രധാന മേഘമേലാപ്പുകൾ തീരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉള്ളത്.  കാറ്റിെൻറ കേന്ദ്രഭാഗം ഇന്ന് വൈകുന്നേരം നാലുമണിക്കും രാത്രി പന്ത്രണ്ട് മണിക്കുമിടയിൽ തീരത്തെത്തുമെന്നും അറിയിപ്പിൽ പറയുന്നു. കാറ്റ് തീരത്ത് എത്തുന്നതോടെ 200 മുതൽ 600 മില്ലീമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്. 

കാറ്റ് തീരത്തോട് അടുത്തതിെൻറ ഫലമായി വ്യാഴാഴ്ച രാത്രി മുതൽ ദോഫാർ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് ആദ്യം കരതൊടുമെന്ന് കരുതുന്ന സദായിലും സമീപപ്രദേശമായ മിർബാത്തിലും സാമാന്യം ശക്തിയോടെയുള്ള കാറ്റും മഴയും ഉണ്ട്. സലാല നഗരത്തിൽ വ്യാഴാഴ്ച രാത്രി മുതൽ സാമാന്യം നല്ല പെയ്യുന്നുണ്ട്. സലാല നഗരത്തിെൻറ പലയിടത്തും വെള്ളക്കെട്ടുണ്ട്. വാദികളും രൂപപ്പെട്ടിട്ടുണ്ട്.   സദാ, മിർബാത്ത്, ഹാസിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ചിലയിടത്ത് റോഡിലേക്ക് പാറക്കെട്ടുകളും മണ്ണും വീണിട്ടുണ്ട്. മലമുകളിൽ നിന്നുള്ള അരുവികളും വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.  കടൽ പ്രക്ഷുബ്ധമാണ്. കാറ്റ് തീരത്ത് എത്തുന്നതോടെ തിരമാലകൾ പന്ത്രണ്ട് മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. 

കടൽക്ഷോഭത്ത തുടർന്നുള്ള തീരദേശ റോഡുകളിൽ ഇന്നലെ രാത്രി മുതൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഴയും കടൽക്ഷോഭവും മൂലം തീരദേശ റോഡുകളിൽ പലതിലും വെള്ളമുയർന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് സദാ, താഖ തുടങ്ങിയ സ്ഥലങ്ങളിൽ തീരപ്രദേശത്തും താഴ്ന്ന പ്രദേശങ്ങളിലും അപകട സാധ്യതയേറിയ മേഖലകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം ഇന്ത്യക്കാരാണ് ദോഫാർ ഗവർണറേറ്റിലുള്ളത്. ഇതിൽ എൺപത് ശതമാനവും മലയാളികളാണ്. ജനങ്ങളെ ഒഴിപ്പിച്ചതും പ്രശ്നബാധിതവുമായ മേഖലകളിൽ വെള്ളിയാഴ്ച ജുമുഅ നടന്നില്ല. ജുമുഅ നടത്തേണ്ടതില്ലെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsCyclone Mekunu
News Summary - cyclone mekunu- Gulf news
Next Story