607 സൈബർ ബ്ലാക്ക്മെയ്ലിങ് കേസുകൾ റിപ്പോർട്ട് ചെയ്തു ഐ.ടി.എ
text_fieldsമസ്കത്ത്: വർഷത്തിെൻറ ആദ്യപകുതിയിൽ രാജ്യത്ത് 607 സൈബർ ബ്ലാക്ക്മെയ്ലിങ് കേസുക ൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഒമാൻ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി (െഎ.ടി.എ) അ റിയിച്ചു. 53 ശതമാനം കേസുകളിലും 15നും 45നുമിടയിൽ പ്രായമുള്ളവരാണ് ബ്ലാക്ക്മെയിലിങ്ങി ന് വിധേയരായത്. പുരുഷന്മാരെയാണ് തട്ടിപ്പുകാർ കൂടുതലും ലക്ഷ്യമിടുന്നതെന്നും കണ ക്കുകൾ വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്ത 70 ശതമാനം കേസുകളിലും പുരുഷന്മാരാണ് ഇ രകൾ. നാഷനൽ സെൻറർ ഫോർ ഇൻഫർമേഷൻ സേഫ്റ്റിയാണ് സൈബർ മേഖലയുമായി ബന്ധപ്പെട്ട സാേങ്കതിക സഹായങ്ങൾ നൽകുന്ന പ്രാഥമിക സംവിധാനം. ഇവിടെ ലഭിക്കുന്ന കാളുകളിലും വിവരങ്ങളിലും ആവശ്യമുള്ളവ നിയമ നിർവഹണ ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്. സെൻററിൽ നിന്ന് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിദിനം ഡസൻ കണക്കിന് റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്നും ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാൾ സൈബർ ബ്ലാക്ക്മെയ്ലിങ് കേസുകൾ കുറഞ്ഞുവരുന്നുണ്ട്. 2017ൽ 1479 കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം 1414 ആയി കുറഞ്ഞു. ബോധവത്കരണത്തിന് ഒപ്പം ടെലികമ്യൂണിക്കേഷൻ സാേങ്കതികതയുടെ ശരിയായ രീതിയിലുള്ള ഉപയോഗ സംസ്കാരം വളർത്തിയെടുക്കുന്നതും വഴിയേ സൈബർ ബ്ലാക്ക് മെയ്ലിങ് കേസുകൾ ഇല്ലാതാകൂവെന്നും െഎ.ടി.എ അറിയിച്ചു. ഇൗ വർഷത്തിെൻറ ആദ്യ പകുതിയിലുണ്ടായ കേസുകളിൽ 35 എണ്ണം 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എതിരെയാണെന്നതാണ് മറ്റൊരു വസ്തുത. ഇതിൽ 27 എണ്ണം സൈബർ ബ്ലാക്ക്മെയ്ലിങ് കേസുകളും മൂന്നെണ്ണം വഞ്ചന കേസുകളും അഞ്ചെണ്ണം പ്രതികാര നടപടിയുമായും ബന്ധപ്പെട്ടതാണ്.
കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗത്തിന് രക്ഷാകർത്താക്കളുടെ നിരീക്ഷണമുണ്ടാവുകയാണ് ഇതിനുള്ള പ്രതിവിധിയെന്ന് െഎ.ടി.എ അറിയിച്ചു. ഇൻറർനെറ്റിെൻറ ശരിയായ ഉപയോഗത്തെ കുറിച്ചും ദോഷവശങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം പകർന്നു നൽകണം. കുട്ടികളുമായുള്ള സൗഹൃദ സംഭാഷണത്തിലൂടെ ഇത് സാധ്യമാകുമെന്ന് െഎ.ടി.എ പ്രഫഷനൽ സൈബർ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ അസീസ സുൽത്താൻ അൽ റാഷ്ദി പറഞ്ഞു. വിവര സാേങ്കതിക വിദ്യയുടെ അപകട വശങ്ങൾ പകർന്നുനൽകുന്നതിന് ഒപ്പം കുട്ടികളുടെ താൽപര്യങ്ങളിൽ ഇടപെടുന്നതിനുള്ള രക്ഷാകർത്താക്കളുടെ അവകാശത്തെക്കുറിച്ച് മനസ്സിലാക്കി നൽകുകയും വേണം.
വെബ്കാമുകളും ഡേറ്റിങ് സൈറ്റുകളുമെല്ലാം ഉപയോഗിക്കുന്നത് തടയണം. അപരിചിതരുമായി സംസാരിക്കുന്നതും പാസ്വേഡുകൾ കൈമാറുന്നതും തടയണം. സൈബർ ബ്ലാക്ക്മെയ്ലിങ്ങിെൻറയും ഭീഷണിയുടെയുമെല്ലാം സാഹചര്യങ്ങളോട് കുട്ടികൾ സാധാരണ പ്രതികരിക്കും. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തതും അപകീർത്തി ഭയന്നും രക്ഷാകർത്താക്കളുടെ ശിക്ഷ ഭയന്നുമൊക്കെയാണ് കുട്ടികൾ തട്ടിപ്പുകാരോട് പ്രതികരിക്കുന്നത്. ഭീഷണി രക്ഷാകർത്താക്കളിൽ നിന്ന് ഒളിച്ചുവെക്കുക വഴി കുട്ടികളിൽ മാനസിക സമ്മർദവും വിഷാദവും വളരുന്നു. ഇത് മാനസിക പ്രശ്നങ്ങളിേലക്കും ചിലത് ആത്മഹത്യയിലേക്കും എത്തുന്നു.
ഭീഷണി മുഴക്കുന്നവരുടെ ആവശ്യങ്ങളോട് ഒരിക്കലും പ്രതികരിക്കരുതെന്ന് അസീസ അൽ റാഷിദി പറഞ്ഞു. ബുദ്ധിമുേട്ടറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും അത് മുതിർന്നവരോട് പങ്കുവെക്കണം. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കൂടുതലായിരിക്കുമെന്നതിനാൽ കുട്ടികളും യുവാക്കളും തെറ്റുകളിൽ അകപ്പെടാൻ സാധ്യത കൂടുതലാണ്. ഇത് രക്ഷാകർത്താക്കൾ മനസ്സിലാക്കണമെന്നും അസീസ അൽ റാഷിദി പറഞ്ഞു. ചാറ്റ്റൂമുകൾ ഉപയോഗിക്കുേമ്പാഴും ശ്രദ്ധിക്കണം. ചാറ്റ് റൂമുകളിൽ കണ്ടെത്തുന്നവർക്ക് സ്വകാര്യ വിവരങ്ങളും ഫോേട്ടായും മറ്റും കൈമാറ്റം ചെയ്യുന്നതടക്കം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. 18ന് മുകളിൽ പ്രായമുള്ളവർക്കായുള്ള വെബ്സൈറ്റുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. അടുത്ത് പരിചയമുള്ളവർ അല്ലാതെ അയക്കുന്ന ഇ-മെയിലുകളിലെ അറ്റാച്മെൻറുകൾ തുറക്കരുതെന്നും അസീസ അൽ റാഷിദി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.