Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദശലക്ഷത്തിലധികം...

ദശലക്ഷത്തിലധികം റിയാലിെൻറ  തട്ടിപ്പ് നടത്തി ഇന്ത്യക്കാരൻ നാടുവിട്ടു

text_fields
bookmark_border
ദശലക്ഷത്തിലധികം റിയാലിെൻറ  തട്ടിപ്പ് നടത്തി ഇന്ത്യക്കാരൻ നാടുവിട്ടു
cancel

മസ്കത്ത്: യുനൈറ്റഡ് ഫൈനാൻസ് കമ്പനിയിൽനിന്ന് ദശലക്ഷത്തിലധികം റിയാലിെൻറ തട്ടിപ്പ് നടത്തി ഇന്ത്യക്കാരൻ നാടുവിട്ടു. കമ്പനിയുടെ നിസ്വ ബ്രാഞ്ച് മാനേജരായിരുന്ന മംഗലാപുരം സ്വദേശിയാണ് പണം തട്ടി നാടുവിട്ടത്. മൊത്തം 13.50 ലക്ഷം റിയാലിെൻറ തട്ടിപ്പ് നടത്തിയതായാണ് അന്വേഷണ കമ്മിറ്റി കണ്ടെത്തിയതെന്ന് മസ്കത്ത് സെക്യൂരിറ്റി മാർക്കറ്റ്സ് അറിയിച്ചു.

കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അവസാന ധനകാര്യ അക്കൗണ്ട്സിൽ ഉൾപ്പെടുത്തിയതാണ് ഇൗ തുക. അക്കൗണ്ടുകളിലും കമ്പനി അനുവദിച്ച ലോണുകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ ഇൗ തുക കൈക്കലാക്കിയത്. ജനുവരിയിലാണ് ഇയാൾ നാടുവിട്ടത്. അറിയിപ്പില്ലാതെ ഇയാൾ രാജ്യം വിട്ടതായി മനസ്സിലാക്കിയ കമ്പനി ഡയറക്ടർ ബോർഡ് കൃത്രിമത്വത്തിെൻറ വ്യാപ്തിയെ കുറിച്ചും കമ്പനിക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതയെ കുറിച്ചും അന്വേഷിക്കാൻ സ്വതന്ത്ര്യ സ്ഥാപനത്തെ നിയോഗിക്കുകയായിരുന്നു. മാർച്ച് എട്ടിന് നടന്ന കമ്പനി ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രകടനം മുൻനിർത്തി ഒാഹരിയുടമകൾക്ക് കാഷ് ഡിവിഡൻറ് നൽകുന്നതിനുള്ള ശിപാർശ പിൻവലിച്ചു. കമ്പനിയുടെ മൂലധനം കുറക്കുന്നതിനുള്ള തീരുമാനം ഉപേക്ഷിക്കാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanCrime Newsgulf newsmalayalam news
News Summary - crime-oman-gulf news
Next Story