മസ്കത്തിൽ രോഗികളുടെ എണ്ണം 400 കടന്നു
text_fieldsമസ്കത്ത്: ശനിയാഴ്ച ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ച 62ൽ 47 പേരും മസ്കത്ത് ഗവർണ റേറ്റിൽനിന്നുള്ളവർ. ഇതോടെ മസ്കത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി ഉയർന ്നു. ഇതിൽ 69 പേർ സുഖപ്പെട്ടു. മൂന്നു മരണങ്ങളും നടന്നു. മൊത്തം 368 പേരാണ് മസ്കത്തിൽ ഇപ്പേ ാൾ ചികിത്സയിൽ കഴിയുന്നത്. ദാഖിലിയ മേഖലയിലെ രോഗം സ്ഥിരീകരിച്ചവർ 34 ആയി ഉയർന്നു. ഇതിൽ 15 പേർ രോഗമുക്തരായി. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 26 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് സുഖപ്പെട്ടത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന രോഗബാധയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത 62 പേരുടേത്.
അതിനിടെ, രാജ്യത്തെ കോവിഡ് ബാധയുടെ കേന്ദ്ര സ്ഥാനമായ മത്ര വിലായത്തിൽ കോവിഡ് നിർണയത്തിനായി ആരംഭിച്ച പ്രത്യേക പരിശോധനാ ക്യാമ്പുകളിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നിരവധി വിദേശികളുടെ സാമ്പിളുകൾ ശേഖരിച്ചു. രോഗമുണ്ടെന്ന് കണ്ടെത്തുന്ന വിദേശികൾക്ക് ചികിത്സയും സൗജന്യമായിരിക്കും. പരിശോധനക്ക് എത്തുന്ന വിദേശികളോട് റസിഡൻറ് കാർഡ് ആവശ്യപ്പെട്ടില്ല. അനധികൃത തൊഴിലാളികളെയും മറ്റും പരിശോധനക്ക് വിധേയമാകാൻ പ്രേരിപ്പിക്കുകയാണ് ആരോഗ്യവകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മത്ര ഹെൽത്ത് സെൻററിലും സബ്ലത്ത് മത്രയിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട വിദേശികളുടെ പരിശോധനയും സാമ്പിൾ ശേഖരണവുമാണ് നടന്നത്. സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കുന്നതുവരെ ക്യാമ്പുകൾ തുടരുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ജനറൽ ഡയറക്ടറേറ്റ് പറഞ്ഞു. വിദേശികളുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാകും സ്വദേശികളുടേത് നടക്കുക.
ക്യാമ്പുകൾ സംബന്ധിച്ച് അറബിക്കുപുറമെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗാളി, തെലുഗ് തുടങ്ങിയ ഭാഷകളിലും അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമെ വിവിധ അറബി, ഹിന്ദി, ബലൂഷി, ബംഗാളി ഭാഷകളിലെ വിഡിയോയും ആരോഗ്യവകുപ്പ് പുറത്തിറക്കി. നിങ്ങള്‍ക്ക് ചുമയോ, ജലദോഷമോ, ശ്വാസതടസ്സമോ അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സ തേടുക.
വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയില്ലെന്നോ, കാലാവധി തീര്‍ന്നതോ ആണെന്നതിനാൽ ഭയപ്പെട്ട് പരിശോധനകളില്‍നിന്നും മാറിനില്‍ക്കേണ്ടതില്ല എന്ന സന്ദേശമാണ് വിഡിയോയിലൂടെ പ്രചരിപ്പിക്കുന്നത്. സ്വദേശികളെ പോലെ വിദേശികൾക്കും കരുതലിെൻറ കരം നീട്ടുന്ന രാജ്യത്തിന് നന്ദി പറഞ്ഞ് രാജ്യത്തെ വിദേശിസമൂഹം ഇൗ വിഡിയോകളും സന്ദേശങ്ങളും തങ്ങൾക്കിടയിലുള്ളവരിലേക്ക് പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. രോഗനിർണയ ക്യാമ്പുകൾക്കൊപ്പം മത്രയിലെ വിവിധയിടങ്ങളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.