കോവിഡ്: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
text_fieldsമസ്കത്ത്: കോവിഡ് അപകട സാധ്യത കൂടുതലുള്ള വിഭാഗങ്ങളിലുള്ളവർക്കായുള്ള പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പകർച്ചപ്പനി വ്യാപനം തടയുന്നതിനായി പരമാവധി പേർ കുത്തിവെപ്പ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി നിയന്ത്രണവിഭാഗം പ്രതിനിധി ഡോ. ഫാത്തിമ അൽ യാഖൂബി പറഞ്ഞു. വാക്സിൻ ഉപയോഗിക്കുന്നത് വഴി കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല.
എന്നാൽ, കോവിഡ് ലക്ഷണങ്ങളുടെ തീവ്രത കുറക്കാൻ ഇതുവഴി സാധിക്കും. ആരോഗ്യ പ്രവർത്തകർ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗ ബാധിതർ, ഹൃദ്രോഗികൾ, ഗർഭിണികൾ തുടങ്ങിയവർ വാക്സിനേഷൻ എടുക്കണം.
പകർച്ചപ്പനി വൈറസിെൻറ പ്രകൃതം എല്ലാ വർഷവും മാറുന്നതിനാൽ പ്രതിവർഷ വാക്സിനേഷന് വിധേയരാകണമെന്നും ഡോ.ഫാത്തിമ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഏഴ് മുതൽ പത്തു റിയാൽ വരെയാണ് കുത്തിവെപ്പിെൻറ നിരക്ക്. ഇൗ വർഷം മരുന്നിന് ആവശ്യം കൂടുതലാണെന്നും അൽ യാഖൂബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.