കോവിഡ്: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
text_fieldsമസ്കത്ത്: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി വിനോദ സഞ്ചാര േകന്ദ്രങ്ങളിൽ അഞ്ചിലധികം പേർ ഒത്തുചേരുന്നതിനും ക്യാമ്പ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി. പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ വകാനിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശന വിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം വകാനിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ആളുകൾ അമിതമായി കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വകാനിൽ ഇപ്പോഴും സഞ്ചാരികൾക്ക് പോവാമെന്നും കൂടുതൽ പേർ ഇവിടെ എത്തി അമിതമായ ആൾക്കൂട്ടമുണ്ടായാൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും റുസ്താഖ് ടൂറിസം പ്രമോഷൻ ഡിപാർട്മെൻറിലെ ഉദ്യോഗസ്ഥനായ സുൽത്താൻ സൈഫ് അൽ ഹിനായ് പറഞ്ഞു. നിയന്ത്രണങ്ങളുടെ ഭാഗമായി വകാനിൽ താമസിക്കുന്നതിനും ക്യാമ്പ് ചെയ്യുന്നതിനും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടഴ്ച മുമ്പ് വരെ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് വകാനിലുണ്ടായിരുന്നത്. എല്ലാ സമയത്തും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. എന്നാൽ, വകാനിലെ വിനോദ സഞ്ചാരികളുടെ സന്ദർശനം സംബന്ധമായി സാമൂഹിക മാധ്യമങ്ങളിൽ പഴയ പോസ്റ്റർ പ്രചരിക്കുന്നുണ്ട്. മേഖലകയിലെ താമസക്കാർക്കും അവരുമായി ബന്ധപ്പെട്ടവർക്കും മാത്രമാണ് പ്രവേശനമുണ്ടാവുകയെന്നാണ് ഇൗ പോസ്റ്ററിൽ പറയുന്നത്.
അത്തിപ്പഴം പൂക്കുന്ന സമയത്താണ് വകാനിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്. ഇൗ വർഷത്തെ സീസൺ ഏതാനും ആഴ്ച മുമ്പാണ് അവസാനിച്ചത്. എന്നാൽ, അത്തിമരം ഇപ്പോഴും പൂക്കൾ പൊഴിക്കുന്നുണ്ട്. അത്തിപ്പഴവും മുന്തിരിയുമാണ് വകാനിലെ പ്രധാന ആകർഷണങ്ങൾ. ഇവിടെ നിരയായി നിൽക്കുന്ന മുന്തിരി വള്ളികൾ പ്രത്യേക കാഴ്ചയാണ്. കർഷകർ തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത മുന്തിരി വിനോദ സഞ്ചാരികൾക്ക് വിൽപന നടത്തുകയും ചെയ്യാറുണ്ട്.
വകാനിൽ ക്യാമ്പ് ചെയ്യുന്നത് കർശനമായി നിയന്ത്രിച്ചതായി േറായൽ ഒമാൻ പൊലീസിലെ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. എന്നാൽ, കുടുംബത്തോടൊപ്പവും കൂടെ താമസിക്കുന്നവരോടൊപ്പവും എത്തുന്നവർക്കും വിലക്കില്ല. അടുത്ത ബന്ധമില്ലാത്ത അഞ്ചിലധികം പേർ എത്തുന്നത് ഒത്തുചേരലായി പരിഗണിക്കുമെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിേനാദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മസീറ ദ്വീപിലും നിയന്ത്രണങ്ങളുണ്ട്. വിനോദ സഞ്ചാരികൾക്ക് ഒറ്റക്ക് േപാവുന്നതിന് മസീറയിലും നിയന്ത്രണമില്ല. എന്നാൽ, ഒത്തുചേരലും തമ്പടിക്കലും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.