ഒമാനിൽ കോവിഡ് വ്യാപനതോത്: ആറ് ശതമാനമെന്ന് സെേറാളജിക്കൽ സർവേ
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് വ്യാപന തോത് കണ്ടെത്തുന്നതിനായുള്ള സെറോളജിക്കൽ സർവേയുടെ ആദ്യഘട്ട ഫലം പുറത്തുവിട്ടു. ഇതനുസരിച്ച് ഒമാനിലെ കോവിഡ് വ്യാപന തോത് ആറു ശതമാനമാണ്. മസ്കത്തിലും അൽ വുസ്ത ഗവർണറേറ്റിലുമാണ് ഉയർന്ന തോതിൽ രോഗവ്യാപനം നടന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുവായ രോഗവ്യാപന തോത് വിലയിരുത്തുേമ്പാൾ അതിൽ 8.7 ശതമാനം പേരും വിദേശികളാണ്. ലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരുമായി 2.76 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് നിലവിലെ ഘട്ടത്തിൽ കണക്കുകൂട്ടുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മസ്കത്തിലും അൽ വുസ്ത ഗവർണറേറ്റിലുമായി 9.2 ശതമാനം വീതമാണ് രോഗ വ്യാപന തോത്. 7.3 ശതമാനമുള്ള ബുറൈമിയാണ് അടുത്ത സ്ഥാനത്ത്. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, ദാഖിലിയ, ദോഫാർ തുടങ്ങിയവയാണ് അടുത്ത സ്ഥാനങ്ങളിൽ. രോഗവ്യാപനം തടയാൻ കൈക്കൊണ്ട പ്രതിരോധ നടപടികൾ മഹാമാരിയുടെ ആഘാതം കുറക്കാൻ സഹായകരമായിട്ടുണ്ട്. പുതിയ രോഗികളുടെയും, ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെയും, ഒപ്പം മരണനിരക്കും കുറക്കാൻ പ്രതിരോധ നടപടികൾ സഹായകമായതായി സർവേ ഫലം സംബന്ധിച്ച ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. വിവിധ ഗവർണറേറ്റുകളിലെ കോവിഡ് രോഗപ്പകർച്ചയുടെ ആഴം കണ്ടെത്തുന്നതിനായുള്ള സർവേയുടെ ആദ്യഘട്ടം ജൂലൈയിലാണ് നടന്നത്. രണ്ടാം ഘട്ടത്തിന് ആഗസ്റ്റ് അവസാനവാരം തുടക്കമായിരുന്നു. മൊത്തം നാലു ഘട്ടമാണ് സർവേക്കുള്ളത്. വിവിധ പ്രായപരിധികളിലെ രോഗവ്യാപന തോത്, ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിക്കാത്ത കേസുകൾ കണ്ടെത്തൽ, ഗവർണറേറ്റ് തലത്തിലെ രോഗവ്യാപനം, ലക്ഷണങ്ങളില്ലാത്ത രോഗബാധിതരുടെ നിരക്ക് തുടങ്ങിയ വിവരങ്ങൾ വിലയിരുത്താൻ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. ലോക്ഡൗൺ ഉണ്ടായിരുന്ന പ്രദേശങ്ങളിലെയും ഇല്ലാതിരുന്ന പ്രദേശങ്ങളിലെയും രോഗവ്യാപനത്തിെൻറ തോത് താരതമ്യപ്പെടുത്താനും സർവേ വഴി സാധിക്കും. സർവേയുടെ അടുത്ത ഘട്ടങ്ങളിലെ ഫലവും പ്രാധാന്യമുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാൽ സർവേയിൽ പെങ്കടുക്കേണ്ടത് സ്വദേശികളുടെയും വിദേശികളുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.