Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്: ബൂസ്റ്റർ...

കോവിഡ്: ബൂസ്റ്റർ ഡോസ് സ്വീകരിക്കണം -ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
കോവിഡ്: ബൂസ്റ്റർ ഡോസ് സ്വീകരിക്കണം -ആരോഗ്യ മന്ത്രാലയം
cancel
Listen to this Article

മസ്കത്ത്: കോവിഡ് മാഹാമാരിയെ ചെറുക്കുന്നതിന്‍റെ ഭാഗമായി ബൂസ്റ്റർ ഡോസുകൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സ്വദേശികൾക്കും വിദേശികൾക്കുമായി അധികൃതർ നിർദേശം നൽകിയത്.

അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ചുമതലപ്പെടുത്തിയ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിൻ സൗജന്യമായി ലഭിക്കും. രണ്ടാം ഡോസെടുത്ത് ഒമ്പതുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതിനകം ലക്ഷക്കണക്കിനാളുകൾ മൂന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.

രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മേയ് 22ന് അധികൃതർ ഒഴിവാക്കിയിരുന്നു. ഏകദേശം രണ്ടു വർഷവും രണ്ടുമാസത്തിന്‍റെയും ഇടവേളക്ക് ശേഷമായിരുന്നു കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിൽനിന്ന് രാജ്യം മുക്തമാകുന്നത്. അതേസമയം, മുൻകരുതൽ നടപടികൾ തുടരണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ള ആളുകൾ വീട്ടിൽതന്നെ കഴിയണം. മറ്റുള്ളവരുമായി ഇടകലരരുത്. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ലഭ്യമായ കണക്ക് പ്രകാരം 4260 ആളുകളാണ് ഇതുവരെ കോവിഡ് പിടിപെട്ട് രാജ്യത്ത് മരിച്ചത്. 3,89,479 ആളുകൾക്ക് മഹാമാരി പിടിപെടുകയും ചെയ്തു. 3,84,669 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയും നേരത്തെ നിർദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidBooster doseThe Ministry of Health
News Summary - Covid: Booster dose should be taken -The Ministry of Health
Next Story