Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2020 4:11 AM GMT Updated On
date_range 26 Jan 2020 4:11 AM GMTകൊറോണ വൈറസ്: വിമാനത്താവളങ്ങളിൽ ജാഗ്രത
text_fieldsbookmark_border
മസ്കത്ത്: ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഒമാനിലെ വിമാനത്താവളങ്ങളിൽ മതിയായ ജാഗ്രത, മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപടികളെന്ന് ഒമാൻ എയർപോർട്ട്‌സ് അധികൃതർ അറിയിച്ചു.
രാജ്യത്ത് എത്തുന്നവരിൽ വൈറസിെൻറ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. എല്ലാവിധ അടിയന്തിര ആരോഗ്യ സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമാണെന്നും അതോറിറ്റി അറിയിച്ചു.
അതിനിടെ, കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ പുതിയ കൊറോണ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേഖലാ ഒാഫിസ് അറിയിച്ചു. ചൈനയിൽനിന്ന് വരുന്നവരും കഴിഞ്ഞ 14 ദിവസം ചൈനയിൽ താമസിച്ചവരും ചൈന സന്ദർശിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരും ലക്ഷണം കാണിക്കുന്നവരും വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ ക്ലിനിക്കിലോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ എത്തണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപടികളെന്ന് ഒമാൻ എയർപോർട്ട്‌സ് അധികൃതർ അറിയിച്ചു.
രാജ്യത്ത് എത്തുന്നവരിൽ വൈറസിെൻറ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. എല്ലാവിധ അടിയന്തിര ആരോഗ്യ സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമാണെന്നും അതോറിറ്റി അറിയിച്ചു.
അതിനിടെ, കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ പുതിയ കൊറോണ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേഖലാ ഒാഫിസ് അറിയിച്ചു. ചൈനയിൽനിന്ന് വരുന്നവരും കഴിഞ്ഞ 14 ദിവസം ചൈനയിൽ താമസിച്ചവരും ചൈന സന്ദർശിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരും ലക്ഷണം കാണിക്കുന്നവരും വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ ക്ലിനിക്കിലോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ എത്തണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story