Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right35,778...

35,778 കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി

text_fields
bookmark_border
35,778 കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി
cancel

മസ്കത്ത്: ഒമാനിൽ 35,000ത്തിലധികം വാണിജ്യ രേഖകൾ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ വാണിജ്യ രേഖകളാണ് റദ്ദാക്കിയത്. വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമാണയാണ് നടപടി. എല്ലാ വാണിജ്യ രജിസ്ട്രേഷനുകളും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഫലപ്രദമായ ബിസിനസുകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 35,778 കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷനുകളാണ് മന്ത്രാലയം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്.

വിപണിയെ നിയന്ത്രിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. വാണിജ്യ പ്രവർത്തനങ്ങൾ അവസാനിച്ചതോ കാലഹരണപ്പെട്ടതോ ആയ കമ്പനികളെ ലക്ഷ്യമിട്ടുള്ള അവലോകന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ടെത്തൽ. ഈ ഘട്ടത്തിൽ ജോയിന്റ്-സ്റ്റോക്ക് കമ്പനികളെയും ഏക വ്യാപാരികളെയും ഒഴിവാക്കി.

ഒമാനിലെ സജീവ ബിസിനസുകളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും നിലനിർത്തുന്നതിന് ഈ നീക്കം അനിവാര്യമാണെന്ന് മന്ത്രാലയത്തിലെ വാണിജ്യ സ്ഥാപന നിയന്ത്രണ വകുപ്പ് ഡയറക്ടർ മുഹമ്മദ് ബിൻ സലേം അൽ ഹാഷെമി വിശദീകരിച്ചു. 2021 മുതൽ നിഷ്‌ക്രിയമായ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ആഗ്രഹിക്കുന്ന പങ്കാളികൾ, റോയൽ ഒമാൻ പൊലീസുമായും ടാക്സ് അതോറിറ്റിയുമായും സഹകരിച്ച് ഒരു ഫോം വഴി പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കമ്പനികൾക്ക് തീർപ്പാക്കാത്ത ബാധ്യതകളൊന്നുമില്ലെന്നും ബന്ധപ്പെട്ട അധികാരികൾ അവ അംഗീകരിച്ചിട്ടുണ്ടെന്നും ഇത് ഉറപ്പാക്കുന്നു.

1970 നും 1999 നും ഇടയിൽ പ്രവർത്തനം നിർത്തിയ കമ്പനികളെ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അവലോകനത്തിന്റെ ഭാഗമായി മന്ത്രാലയം മുമ്പ് 3,415 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Commercial registrations of 35,778 companies cancelled
Next Story