Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ തണുപ്പേറുന്നു;...

ഒമാനിൽ തണുപ്പേറുന്നു; മസ്‌കത്തിൽ താപനില 16° സെൽഷ്യസായി കുറയും

text_fields
bookmark_border
ഒമാനിൽ തണുപ്പേറുന്നു; മസ്‌കത്തിൽ താപനില 16° സെൽഷ്യസായി കുറയും
cancel
Listen to this Article

മസ്കത്ത്: തലസ്ഥാന നഗരിയിൽ താപനില 16 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ 30 മുതൽ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ തണുത്ത കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കാറ്റ് സജീവാമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റം ദൃശ്യപരത കുറയാനും കാരണമാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ജബൽ ഷംസ് പോലുള്ള പർവതപ്രദേശങ്ങളിൽ താപനില ഏകദേശം 1.5 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം മസ്‌കത്ത് ഗവർണറേറ്റിലെ ചിലയിടങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു. ആമിറാത്ത്, സീബ്, റൂവി എം.ബി.ഡി പ്രദേശങ്ങളിലാണ് മഴയെത്തിയത്. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത് ഗവർണറേറ്റുകളിലും അറേബ്യൻ കടൽത്തീരങ്ങളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ശൈത്യകാലമെത്തിയതോടെ ഒമാനിലുടനീളം സുഖകരമായ കാലാവസ്ഥയാണ്. ജംബൽ ഷംസ്, ജബൽ അഖ്ദർ പോലുള്ള പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഒമാനിലെ പർവത മേഖലകളിൽ ശൈത്യകാല ക്യാമ്പിങ്ങുകളും സജീവമാണ്. അതേസമയം ഒമാനിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


Summary: Oman experiences colder weather; Muscat to see temperatures dip to 16°C

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatomannewsRain Alertweather newsweather update
News Summary - Oman experiences colder weather; Muscat to see temperatures dip to 16°C
Next Story