ഹെൽത്ത് എക്സ്പോയിൽ പങ്കാളിയായി കോയമ്പത്തൂർ ആയുർവേദിക് സെന്ററും
text_fieldsഹെൽത്ത് എക്സിബിഷനിലെ കോയമ്പത്തൂർ ആയുർവേദിക് സെന്ററിന്റെ സ്റ്റാൾ ഇന്ത്യൻ
അംബാസാഡർ ജി.വി. ശ്രീനിവാസ് സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ പങ്കാളിയായി കോയമ്പത്തൂർ ആയുർവേദിക് സെന്റർ എൽ.എൽ.സി. ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായ കോയമ്പത്തൂർ ആയുർവേദിക് സെന്റർ ഒമാനിൽ ലഭ്യമാക്കാനായ ആരോഗ്യസേവനങ്ങളെയും ചികിത്സാ രീതികളെയും എക്സിബിഷനിലൂടെ മൂന്ന് ദിവസത്തെ പരിപാടിയിലൂടെ പരിചയപ്പെടുത്തും.
ഇന്ത്യൻ പവിലിയനിലെ സ്റ്റാൾ 4514 ലാണ് കോയമ്പത്തൂർ ആയുർവേദിക് സെന്റർ തങ്ങളുടെ സവേനങ്ങളെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്നത്.
അസ്ഥിരോഗങ്ങൾക്ക് പ്രഥമ പരിഗണന നൽകി ആരോഗ്യമേഖലക്ക് മികവുറ്റ സംഭാവനകൾ നൽകിയ കോയമ്പത്തൂർ ആയുർവേദിക് സെന്റർ ചർമരോഗങ്ങക്കും ആമാശായ രോഗങ്ങൾക്കും ഫലപ്രദമായ ആയുർവേദിക് ചികിത്സയാണ് നൽകുന്നത്. കൂടാതെ കുട്ടികൾക്കായുള്ള ചികിത്സയിലും പ്രസവാനാന്തര ചികിത്സയിലും ഗുണനിലവാരമുള്ള സേവനം ആശുപത്രി ഉറപ്പുവരുത്തുന്നുണ്ട്. ഒമാനിൽ അഞ്ചിടങ്ങളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വിദഗ്ധ ഡോക്ടമർമാരുടെയും അനുഭവ സമ്പത്തുള്ള തെറപ്പിസ്റ്റുകളുടെയും സേവനം എല്ലായ്പ്പോഴും ലഭ്യമാണ്. സ്ത്രീരോഗങ്ങൾ ചികിത്സിക്കുന്നതിന് ആശുപത്രിയുടെ അഞ്ച് ശാഖകളിലും പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമായ എല്ലാ ആയുർവേദ ചികിത്സാരീതികളും ഒമാനിലും സാധ്യമാക്കിയാണ് ആരോഗ്യരംഗത്തെ കോയമ്പത്തൂർ ആയുർവേദിക് സെന്ററിന്റെ ജൈത്രയാത. സ്വദേശികളും പ്രവാസികളുമായ നിരവധിപേരാണ് ഒമാൻ ഹെൽത്ത് എക്സിബിഷനിലെ കോയമ്പത്തൂർ ആയുർവേദിക് സെന്റർ പവിലിയൻ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

