Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുകമിലെ ചൈന-–...

ദുകമിലെ ചൈന-– ഒമാൻ വ്യവസായ പാർക്ക് നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
ദുകമിലെ ചൈന-– ഒമാൻ വ്യവസായ പാർക്ക് നിർമാണം പുരോഗമിക്കുന്നു
cancel

മസ്കത്ത്: ദുകമിലെ ചൈന-ഒമാൻ വ്യവസായ പാർക്കിെൻറ ആദ്യഘട്ടത്തിൽ ഒരുങ്ങുന്നത് പത്ത് പദ്ധതികൾ. മെതനോൾ ഉൽപാദന കേന്ദ്രം, ജല ശുദ്ധീകരണശാല,വൈദ്യുതി നിർമാണ കേന്ദ്രം, കെട്ടിട നിർമാണ സാമഗ്രികൾ, സോളാർ പാനലുകളും ഉപകരണങ്ങളും, എണ്ണമേഖലക്ക് ആവശ്യമായ ഉൽപന്നങ്ങൾ, എണ്ണ മേഖലയിൽ ഉപയോഗിക്കുന്നതിനുള്ള നോൺ മെറ്റാലിക് കോംപോസിറ്റ് പൈപ്പുകൾ, സ്റ്റീൽ പൈപ്പ് നിർമാണ കേന്ദ്രം, ഹൈമൊബിലിറ്റി എസ്.യു.വി നിർമാണ ഫാക്ടറി, ഫൈവ്സ്റ്റാർ ഹോട്ടൽ എന്നിവയാകും ആദ്യഘട്ടത്തിൽ നിർമിക്കുക. 

3.2 ശതകോടി ഡോളർ ചെലവുവരുന്ന ഇൗ പദ്ധതികളുടെ നിർമാണവുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങൾ കഴിഞ്ഞ ഏപ്രിലിൽ ചൈനീസ് സ്ഥാപനങ്ങളും വ്യവസായ പാർക്ക് നിർമിക്കുന്ന ഒമാൻ വാങ്ഫാങ് കമ്പനിയുമായി ഒപ്പിട്ടിരുന്നു. ഏപ്രിലിൽ ശിലാസ്ഥാപനം നടന്ന പാർക്കിെൻറ ആദ്യഘട്ട നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ഒമാൻ വാങ്ഫാങ് കമ്പനി ചെയർമാൻ സൈദ് അലി ഷാ ദുകം ഇക്കണോമിക് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്ത് നിർമാണ സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന കമ്പനിയുടെ നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.

138 ദശലക്ഷം ഡോളർ ചെലവുപ്രതീക്ഷിക്കുന്ന കമ്പനി അടുത്ത വർഷം അവസാനത്തോടെ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൈദ് അലി ഷാ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ 25 പദ്ധതികളാണ് ആലോചനയിലുള്ളത്. ഇവയിൽ പലതും സാധ്യതാ പഠനത്തിെൻറ അവസാനഘട്ടത്തിലാണ്. ചിലത് രൂപകൽപനയിലേക്കും കടന്നിട്ടുണ്ട്. വ്യവസായ പാർക്ക് പൂർത്തിയാകുന്നേതാടെ 10.7 ശതകോടി ഡോളർ ചെലവുവരുമെന്നാണ് കരുതപ്പെടുന്നത്. 

ചൈനീസ് കമ്പനികളും ബാങ്കുകളുമാണ് ഇതിന് വേണ്ട ധനസഹായം ലഭ്യമാക്കുക. ചൈനീസ് ബാങ്കുകൾക്ക് പുറമെ ഒമാനി ബാങ്കുകൾക്കും പദ്ധതിയുമായി സഹകരിക്കാൻ അവസരമൊരുക്കുമെന്നും അലി ഷാ പറഞ്ഞു. ഏറെ പഠനത്തിനും വിലയിരുത്തലുകൾക്കും ശേഷമാണ് പാർക്കിലേക്കുള്ള പദ്ധതികൾ തെരഞ്ഞെടുത്തത്. 
സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് ഉൗർജം പകരുന്നതിന് ഒപ്പം ദുകം പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും ഇത് സഹായകരമാകുമെന്നും  അലി ഷാ അഭിമുഖത്തിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newschina oman
News Summary - china oman-oman-gulf news
Next Story