ചൈനയിലേക്ക് അത്യാവശ്യ യാത്രകൾ മാത്രം
text_fieldsമസ്കത്ത്: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സ്വദേശികളും വിദേശ ികളും ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി ആവശ്യപ്പെട്ടു. അത്യാവശ്യമെങ്കിൽ മാത്രമേ യാത്ര പാടുള്ളൂവെന് നും ആരോഗ്യമന്ത്രാലയം ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം അദ്ദേഹം വാർത്ത ലേഖകരോട് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഒമാനിൽ കൈക്കൊണ്ട പ്രതിരോധ നടപടികളും കര-കടൽ-വ്യോമ അതിർത്തികളിൽ ആരോഗ്യമന്ത്രാലയം മറ്റു മന്ത്രാലയങ്ങളുമായി ചേർന്ന് നടത്തിയ മുന്നൊരുക്കങ്ങളും അവലോകനം ചെയ്തു.
കൊറോണയെ നേരിടാൻ ഒമാൻ സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക നടപടികൾ നടപ്പാക്കാൻ ആരോഗ്യ ഏജൻസികൾ സുസജ്ജമാണ്. ചൈനയിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതിനൊപ്പം, ചൈനയിൽനിന്ന് തിരികെ വരുന്നവർ അതിർത്തികളിൽനിന്ന് നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം. ചൈനക്കൊപ്പം മറ്റു രാജ്യങ്ങളിലും രോഗം പടരുന്നുണ്ടെങ്കിലും ഒമാനിൽ രോഗബാധ സംശയിക്കാവുന്ന ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യമേഖലയും കൊറോണ ബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരുങ്ങിയിരിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗബാധ സംശയിക്കുന്ന കേസുകൾ സ്വീകരിക്കുകയും ആരോഗ്യമന്ത്രാലയവുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുകയും വേണം. രോഗബാധ റിപ്പോർട്ട് ചെയ്ത സമയം മുതൽ അടിയന്തര ആരോഗ്യ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകളും മറ്റുമായി ചേർന്ന അതിർത്തികളിലടക്കം എല്ലാ ക്രമീകരണങ്ങളും ഒരുക്കി. വിഷയത്തിൽ ലോകാരോഗ്യ സംഘടനയും ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ കൗൺസിലുമായും തുടർച്ചയായി സഹകരിച്ചുവരുന്നുണ്ട്. സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറികളിൽ അടക്കം മതിയായ ക്രമീകരണങ്ങളും ജീവനക്കാർക്ക് പരിശീലനവും നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. സുഹാർ വിമാനത്താവളത്തിലും സുഹാർ തുറമുഖത്തും ഏർപ്പെടുത്തിയ രോഗ പ്രതിരോധ മുന്നൊരുക്ക നടപടികൾ അവലോകനം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറലും ഹെൽത്ത് സർവിസസ് വിഭാഗം ഡയറക്ടർ ജനറലും മന്ത്രാലയത്തിലെ വിദഗ്ധരും അടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. അതിനിടെ, കൊറോണ ബാധ പടർന്നുപിടിച്ചതിനാൽ ചൈനയിൽനിന്നുള്ള ഉൽപന്നങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് മനുഷ്യരിലും മൃഗങ്ങളിലും മാത്രമാണ് ജീവനോടെ ഇരിക്കുകയുള്ളൂ. ഉൽപന്നങ്ങൾ ചൈനയിൽനിന്ന് ഒമാനിൽ എത്താൻ എടുക്കുന്ന സമയത്തിനുള്ളിൽ രോഗാണുക്കൾ ചത്തുപോകുമെന്ന് മന്ത്രാലയം അറിയിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്
മസ്കത്ത്: തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രാലയവും പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന തെറ്റായ വിവരങ്ങളും ഉൗഹാപോഹങ്ങളും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത് ഒമാൻ നിയമ പ്രകാരം ശിക്ഷാർഹമാണ്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ആരോഗ്യമന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.